കുടുംബ പോര് തുടരുന്നു:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിനെ 6 വര്‍ഷത്തേക്ക് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചത് സമാജ്‍വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് ആണ്. മുഖ്യമന്ത്രി തന്നെ പ്രശ്നമായാല്‍ പിന്നെ എന്തു ചെയ്യുമെന്ന് മുലായം പുറത്താക്കല്‍ വിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കും മുലായം അറിയിച്ചു.

അഖിലേഷിന്‍റെ അടുത്ത അനുഭാവി രാം ഗോപാൽ യാദവിനെയും പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ് അറിയിച്ചു. ആറ് വര്‍ഷത്തേക്ക് തന്നെയാണ് അഖിലേഷ് യാദവിനെയും പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അഖിലേഷ് യാദവിന്‍റെ വാര്‍ത്താസമ്മേളനം രാത്രി 9:30ന്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ഇതോടെ സമാജ് വാദി പാർട്ടി പിളർപ്പിലേക്കാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടിയെ വെല്ലു വിളിച്ചതാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. വഴങ്ങില്ലെന്ന മറുപടിയാണ് കാരണം കാണിക്കൽ നോട്ടിസിലുടെ മുലായം സിംഗ് നൽകിയത്.

ഇന്ന് അഖിലേഷ് പാർട്ടിയിലെ നേതാക്കളുമായി കൂടികാഴ്ച നടത്തി. തുടർന്നാണ് നാളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച 325 സ്ഥാനാർത്ഥികളുടെ യോഗം മുലായം സിങ് വിളിച്ചത്. കീഴടങ്ങാൻ തയ്യാറല്ലെന്നെ സൂചന നൽകി അഖിലേഷ് മറ്റെന്നാൾ വീണ്ടും  അനുഭാവികളുടെ യോഗം വിളിച്ചു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനോട്  64 പേരുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടും വിശദീകരണം തേടിയിട്ടില്ല. നിലവിലെ 161 എം എ എൽ എമാരെയും ഉൾപ്പെടുത്തിയാണ്  അഖിലേഷ് 235 പേരുടെപട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ അഖിലേഷ് അനൂകൂലികൾക്ക് നിർദ്ദേശവും നല്‍കിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
[masterslider id="10"]

Related posts