ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി.

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലില്‍ നിന്നും ബന്ധുക്കലെ ഫോണ്‍‌വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി. നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉചിതമായ നടപടി എടുക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ജയിലില്‍ നിന്നും നിസാം വധഭീഷണി മുഴക്കിയെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിസാമിനെ താമസിപ്പിച്ചിരിക്കുന്ന കണ്ണൂര്‍ ജയിലിലെ പത്താംബ്ലോക്ക് അധികൃതര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

നിസാം വിളിക്കുന്നത് ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന ഫോണില്‍ നിന്നും മാത്രമാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലില്‍ നിന്നും രണ്ട് നമ്പര്‍ ഉപയോഗിച്ചാണ് നിസാം പുറത്തേയ്ക്ക് വിളിച്ചിരുന്നത്. ഈ നമ്പരെല്ലാം കണ്ണൂര്‍ ടവര്‍ ലൊക്കേഷന്‍ പരിധിയിലാണുള്ളത്. ജയിലില്‍ താന്‍ ഫോണ്‍ വിളിച്ചിരുന്നില്ലെന്ന് സമ്മതിച്ച നിസാം ബംഗളുരുവില്‍ തന്നെ കേസിന് വേണ്ടി കൊണ്ടുപോയ സമയത്ത് ഫോണില്‍ ബന്ധുക്കളെ വിളിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

നിസാം ഉപയോഗിച്ച ഫോണിന്റെ നമ്പറും ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഉള്‍പ്പെടുത്തിയാണ് സഹോദരങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts