കനത്ത മഴയും വെള്ളപ്പൊക്കവും; സംസ്ഥാനത്തെ ചില ഭാഗങ്ങൾ ഇപ്പോളും സ്തംഭനാവസ്ഥയിൽ

ബെംഗളൂരു: വടക്കൻ കർണാടക, തീരദേശ, മലനാട് മേഖലകളിൽ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുകയും ഉത്തര കന്നഡ ജില്ലയിൽ ഒരാൾ മരിക്കുകയും ചെയ്തു. ജലസ്രോതസ്സുകളിലെ വെള്ളപ്പൊക്കവും ജലസംഭരണികളിൽ നിന്നുള്ള കനത്ത പുറന്തള്ളലും പാലങ്ങളും റോഡുകളും മുങ്ങി വാഹന ഗതാഗതം സ്തംഭിച്ചു കൂടാതെ കുടിവെള്ള വൈദ്യുതി എന്നീ കണക്ഷനുകൾ തടസ്സപ്പെട്ടു. വീടുകൾ തകരുന്നതിന്റെയും പൊതു-സ്വകാര്യ വസ്തുക്കളുടെയും നാശനഷ്ടങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തര കന്നഡ ജില്ലയിലെ സിദ്ധാപൂർ ടൗണിലെ ക്യാഡഗിയിൽ വീട് തകർന്ന് ചന്ദ്രശേഖർ നാരായൺ ഹരിജന് (24) ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ശിവമോഗയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

ബെംഗളൂരു: ഇന്നലെ കർണാടകയിലെ ബാഗൽകോട്ട്, വിജയപുര തുടങ്ങിയ ജില്ലകളുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഈ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. കർണാടക – മഹാരാഷ്ട്ര അതിർത്തിയിൽ വരുന്ന പ്രദേശമാണിത്. ശനിയാഴ്ച അർധരാത്രി 11.47- ഓടെയാണ് ഭൂചലനമുണ്ടായത് എന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണകേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചു. എന്നാൽ ഇതേസമയം അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കോലാപ്പൂരിലും നേരിയ തോതിൽ ഭൂചലനമുണ്ടായതായി റിപോർട്ടുകൾ ഉണ്ട്. 3.9 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം വിജയപുര ടൗൺ, ബസവന ബാഗവാഡി, ടിക്കോട്ട, ഇൻഡി, സിന്ദഗി തുടങ്ങിയ പ്രദേശങ്ങളിലാണ് അനുഭവപ്പെട്ടത്.

Read More
Click Here to Follow Us