മഅ്ദനിയുടെ കേരള യാത്ര വൈകും

ബെംഗളൂരു: കേരളത്തിലേക്ക്‌ വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരള യാത്ര വൈകും. ബെംഗളൂരു പോലീസ് കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രക്ക് അനുമതി നല്‍കുക. മഅ്ദനിയുടെ സുരക്ഷക്കായി അനുഗമിക്കേണ്ടത് ബെംഗളൂരു പോലീസിലെ റിസര്‍വ് ബറ്റാലിയനാണ്. അകമ്പടിക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കുന്നതിനനുസരിച്ചേ മഅ്ദനിക്ക് യാത്ര ചെയ്യാനാവു. കഴിഞ്ഞ തവണ ഇത്തരമൊരു നടപടി ഉണ്ടായിരുന്നില്ല. തിരുവനന്തപുരം വിമാനത്താവളം വഴി കൊല്ലം ശാസ്താംകോട്ടയിലെ വീട്ടില്‍ പോകാനാണ് മഅ്ദനി ആലോചിക്കുന്നത്. വീട്ടിലെത്തിയ ശേഷമാകും ചികിത്സ എവിടെ വേണം എന്നതില്‍ തീരുമാനമെടുക്കുക. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള…

Read More

ഷെട്ടാറിന് ടിക്കറ്റ് നൽകി കോൺഗ്രസ്‌

ബെംഗളൂരു: മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് മത്സരിക്കാൻ സീറ്റ് നൽകി കോൺഗ്രസ്‌ . കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപി വിട്ട് കോൺഗ്രസിൽ  ചേർന്നത്. ഹുബ്ബലി-ധാർവാർഡിൽ നിന്ന് ഷെട്ടാർ മത്സരിക്കുക. ഷെട്ടറിന്റെ സ്വന്തം മണ്ഡലമാണിത്. ആറ് തവണ നിയമസഭയിലെത്തിയ സീനിയർ നേതാവാണ് ഷെട്ടാർ. ബിജെപി നേതൃത്വവുമായി കടുത്ത എതിർപ്പിലായിരുന്നു ഷെട്ടാർ. തന്നെ ബിജെപി നേതൃത്വം അപമാനിച്ചുവെന്നായിരുന്നു ഷെട്ടാർ പറഞ്ഞത്. നേരത്തെ 189 സ്ഥാനാർത്ഥികൾ അടങ്ങിയ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതിൽ ഷെട്ടറിന്റെ പേരില്ലായിരുന്നു. ഇത്തവണ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു ഷെട്ടാർ. മത്സരിക്കാനുള്ള സീറ്റിനായി ബിജെപി ദേശീയ അധ്യക്ഷൻ…

Read More

അധികാരത്തിൽ എത്തിയാൽ സച്ചാർ റിപ്പോർട്ട് നടപ്പാക്കും ; ദേവഗൗഡ

ബെംഗളൂരു: അധികാരത്തിൽ വന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് ജെ.ഡി.എസ്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ പ്രകടനപത്രികയിലാണ് പ്രഖ്യാപനം നടത്തിയത്. മുസ്‌ലിം ന്യൂനപക്ഷം രാജ്യത്തെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളിൽ നേരിടുന്ന അസമത്വം തുറന്നുകാട്ടുന്നതാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കർണാടകയിൽ മുമ്പ് ജെ.ഡി-എസിനൊപ്പം നിന്നിരുന്ന ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന നിരീക്ഷണത്തിന്റെ പ്രകടനപത്രികയിൽ നിർണായക വാഗ്ദാനവുമായി ജെ.ഡി-എസ് രംഗത്തുവന്നത്. ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കാതെ ജെ.ഡി-എസിന് കർണാടകയിൽ തിരിച്ചുവരവ് സാധ്യമല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം   ജെ.ഡി.എസിൽ തിരിച്ചെത്തിയ മുൻ കേന്ദ്രമന്ത്രി…

Read More

അമൂലിനെ ബഹിഷ്കരിക്കേണ്ട ആവശ്യമില്ല ;ഭൂപേന്ദ്ര പട്ടേൽ

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കർണാടകയിൽ നന്ദിനിക്ക് അമൂൽ ഭീഷണിയാകുമെന്ന വാദത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ വിഷയത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തന്റെ കാഴ്ചപ്പാടിൽ അമുലിനെ കർണാടകയിൽ ബഹിഷ്കരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അമുൽ നന്ദിനിക്ക് ലഭിക്കുന്ന എന്തെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൂലിൽ നിന്ന് നന്ദിനിക്ക് ഭീഷണിയില്ലെന്ന് കർണാടക സർക്കാർ ഇതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ പ്രശ്‌നങ്ങളിൽ  കോൺഗ്രസ്‌…

Read More

ഹെലികോപ്റ്ററിൽ പണമിറക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി.ജെ.പി തമിഴ്നാട് പ്രസിഡൻറ് കെ.അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് അധികൃതർ രംഗത്ത്. അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ യാതൊരു വിധ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഉടുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉടുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും…

Read More

പൈപ്പ് ലൈനിനു എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

ബെംഗളൂരു: പൈപ്പ് ലൈനിന് എടുത്ത കുഴിയിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചു.കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയായിരുന്നു. മാഗടി ഗൊല്ലറഹട്ടിക്ക് സമീപം ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ജല പൈപ്പ് ലൈനിൽ സ്ഥാപിച്ചതിനായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നുവെന്ന് അധകൃതർ പറഞ്ഞു. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരെ കേസെടുത്തു. സംഭവ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

Read More

ബിജെപി യും ആർഎസ്എസും ജനാധിപത്യത്തെ ആക്രമിക്കുന്നു ; രാഹുൽ ഗാന്ധി

ബെംഗളൂരു: ആര്‍.എസ്.എസും ബി.ജെ.പിയും ജനാധിപത്യത്തെ ആക്രമിക്കുകയും രാജ്യത്ത് വിദ്വേഷവും വെറുപ്പും പടര്‍ത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്യാണ കര്‍ണാടകയിലെ ബിദറില്‍ ഭല്‍ക്കി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസവണ്ണയുടെ കര്‍മഭൂമിയാണ് ബിദര്‍. ബസവണ്ണയാണ് ആദ്യം ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കുകയും വഴികാട്ടിത്തരുകയും ചെയ്തത്. അദ്ദേഹത്തിന്റെ ആശയങ്ങളായ തുല്യ അവസരം, തുല്യ പങ്കാളിത്തം, എല്ലാവരും ഒന്നിച്ചു മുന്നോട്ട് എന്നിവയെയും ആര്‍.എസ്.എസും ബി.ജെ.പിയും ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തുടനീളം ആര്‍.എസ്.എസും ബി.ജെ.പി.യും ജനാധിപത്യത്തെ ആക്രമിക്കുകയാണ്. പാവപ്പെട്ടവരിലും ദുര്‍ബല ജനങ്ങളിലും നിന്ന് അവര്‍ പണം സ്വീകരിച്ച്‌…

Read More

നാമനിർദേശ പത്രിക സമർപ്പിച്ച് ഡി.കെ ശിവകുമാർ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിൽ കനകാപുര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച് പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ  പത്രിക സമർപ്പിക്കുന്നതിന് മുമ്പായി കനകാപുരയിൽ വൻ റാലി സംഘടിപ്പിച്ചു. 150 സീറ്റുകളിലേറെ നേടി അധികാരത്തിൽ എത്തുമെന്ന് ഡി.കെ. ശിവകുമാർ അവകാശപ്പെട്ടു. നിരവധി പേർ കോൺഗ്രസ്‌ ഭാഗമാവാൻ താല്പര്യം പ്രകടി പ്പിച്ചെങ്കിലും രാഷ്ട്രീയ ഇടം ഒരുക്കാൻ സാഹചര്യമില്ലാത്തതിനാൽ ഇത് നടന്നില്ലെന്ന് ശിവകുമാർ പറഞ്ഞു. അഴിമതി നിറഞ്ഞ ബിജെപിയുടെ ദുർഭരണത്തെ ദിവസങ്ങൾക്കുള്ളിൽ ജനം തുടച്ചുനീക്കുമെന്നും ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കളെ സ്വാഗതം ചെയ്യുന്നതായും ശിവകുമാർ പ്രസ്താവിച്ചു.

Read More

മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇനിയും രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെതിരെ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിൻഗെ മത്സരിക്കും. മഹാദേവപുര മണ്ഡലത്തിൽ സിറ്റിംഗ് തിരഞ്ഞെടുത്ത അരവിന്ദ് ലിംബാവലിയുടെ ഭാര്യ മഞ്ജുള മത്സരിക്കും. മാൻവി, ഷിമോഗ മണ്ഡലങ്ങളിലാണ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പയുടെ മണ്ഡലമാണ് ഷിമോഗ. ഈശ്വരപ്പയുടെ മകൻ കാന്തേഷിന് ഷിമോഗ…

Read More

സംസ്ഥാനത്തേക്ക് ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം

ബെംഗളൂരു:തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ സഹചുമതലക്കാരനുമായ കെ അണ്ണാമലൈ ഉഡുപ്പിയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വന്‍ തുക അടങ്ങിയ ബാഗ് എത്തിച്ചെന്ന് ആരോപണം. ഇക്കാര്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതായും കൗപ്പ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനയ് കുമാര്‍ പറഞ്ഞു. ഉഡുപ്പി കോണ്‍ഗ്രസ് ഭവനില്‍ പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടും. കഴിഞ്ഞ തവണ തീരദേശ ജില്ലകളില്‍ വ്യാജ നല്‍കി ബിജെപി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More
Click Here to Follow Us