ബെംഗളൂരു : ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്ന റാക്കറ്റുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) വ്യക്തമാക്കി. ബംഗളുരുവിൽ നടന്ന ഐപിഎൽ ടിക്കറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട അഴിമതിയിൽ കെ.എസ്.സി.എ അംഗത്തിന് പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ വിശദീകരണം. അംഗീകൃത മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കി വൻ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘത്തിലെ പ്രധാനിയായ ഗണേഷ് ഹരികേഷ് എന്ന വ്യക്തിക്കായി ബംഗളുരു പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. എന്നാൽ ഇയാൾക്ക് അസോസിയേഷനുമായി ബന്ധമുണ്ടോ എന്നത് അറസ്റ്റിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ്…
Read MoreCategory: BENGALURU LOCAL
ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
ബെംഗളൂരു: പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിനുള്ളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി ഇൻഡിഗോ ജീവനക്കാരും സഹയാത്രക്കാരും. ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് മനുഷ്യത്വത്തിന്റെ ഈ നേർക്കാഴ്ച അരങ്ങേറിയത്. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനൊരുങ്ങിയ ഇൻഡിഗോ 6E 840 വിമാനത്തിലാണ് സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങവെയാണ് ഒരു യാത്രക്കാരൻ പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ കാബിൻ ക്രൂവും മറ്റൊരു യാത്രക്കാരനും സഹായത്തിനായി മുന്നോട്ടുവന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സേവനം തേടുകയും അദ്ദേഹം പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. യാത്രക്കാരന്റെ നില…
Read Moreപബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ബെംഗളൂരു : നഗരത്തിലെ പബ്ബിലുണ്ടായ സംഘർഷത്തിനിടെ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഗോകുലം സ്വദേശി നിഷാന്ത് (32) ആണ് കൊല്ലപ്പെട്ടത്. മൈസൂരു വിജയനഗര രണ്ടാം ഘട്ടത്തിലുള്ള ‘പർപ്പിൾ ഹെഡ്ജ്’ റസ്റ്റോറന്റ് ആൻഡ് പബ്ബിൽ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ സന്ദീപ്, ദീക്ഷിത് എന്നിവർക്കൊപ്പം പാർട്ടി കഴിഞ്ഞ് പബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു നിഷാന്ത്. ഈ സമയം പബ്ബിലുണ്ടായിരുന്ന റോക്കിയും സുഹൃത്തുക്കളുമായി നിസ്സാര കാര്യത്തെച്ചൊല്ലി വാക്കുതർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഉണ്ടായ ഉന്തും തള്ളലിനുമിടയിൽ…
Read Moreദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ
ബംഗളുരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോളയ്ക്ക് സമീപം ദേശീയപാത 52-ൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. വ്യാഴാഴ്ച കാഞ്ചിനബാഗിലിനടുത്താണ് അപകടമുണ്ടായത്. ടാങ്കറിലെ തീ സമീപത്തെ വനത്തിലേക്കും പടർന്നതോടെ പ്രദേശം വൻ ഭീതിയിലായി. മംഗളൂരുവിൽ നിന്നും ഹുബ്ബള്ളിയിലേക്ക് പെട്രോൾ കയറ്റിപ്പോവുകയായിരുന്ന ടാങ്കറിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. പെട്രോൾ നിറച്ചിരുന്നതിനാൽ നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. ടാങ്കറിൽ നിന്ന് പടർന്ന തീ റോഡിനോട് ചേർന്നുള്ള വനമേഖലയിലേക്കും വ്യാപിച്ചു. നിലവിൽ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി കിലോമീറ്ററുകളോളം അകലെ വാഹനങ്ങൾ…
Read Moreകുടുംബവഴക്ക്: ബെംഗളൂരുവിൽ അധ്യാപികയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തലയ്ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ
ബെംഗളൂരു: കുടുംബതർക്കത്തെത്തുടർന്ന് ഭാര്യയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്ത 69-കാരൻ അറസ്റ്റിലായി. കാസവനഹള്ളിയിൽ താമസിക്കുന്ന റിട്ടയേർഡ് ഓട്ടോമൊബൈൽ ഷോറൂം ജീവനക്കാരനായ മുഹമ്മദ് മുനവറാണ് അറസ്റ്റിലായത്. സർജാപൂരിലെ സ്വകാര്യ സ്കൂൾ അധ്യാപികയായ ദുര ഷഹ്‌വാറിനാണ് (55) ഗുരുതരമായി പരിക്കേറ്റത്. മക്കൾക്ക് വിവാഹപ്രായമായിട്ടും അവർ വിവാഹത്തിന് സമ്മതിക്കാത്തതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കം പതിവായിരുന്നു. മക്കളെ വിവാഹത്തിന് സമ്മതിപ്പിക്കാൻ ഭാര്യ മുൻകൈ എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച വൈകീട്ട് 5.30-ഓടെ മുനവർ അക്രമം നടത്തിയത്. പ്രകോപിതനായ ഇയാൾ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയും തുടർന്ന് ഇരുചക്ര വാഹനത്തിന്റെ…
Read Moreബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിനും അശാസ്ത്രീയമായ പാർക്കിംഗിനും പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (GBA) നഗരവ്യാപകമായി പുതിയ പെയ്ഡ് പാർക്കിംഗ് പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജയനഗറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സ്മാർട്ട് പാർക്കിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. നഗരത്തിലെ വിവിധ കോർപ്പറേഷനുകൾക്ക് കീഴിൽ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെങ്കിലും പദ്ധതി പൂർണ്ണമായി നടപ്പിലാക്കാൻ ഇനിയും സമയമെടുക്കും. എന്താണ് പുതിയ പദ്ധതി? ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ടിന്റെ (DULT) ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. സാധാരണ റോഡരികിലെ പാർക്കിംഗ്, മൾട്ടി ലെവൽ…
Read Moreയാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം
ബെംഗളൂരുവിലെ മജസ്റ്റിക് കെമ്പഗൗഡ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും ജീവനക്കാർക്കും ആശ്വാസമായി പുതുക്കിപ്പണിത പാർക്കിംഗ് പ്രദേശം തുറന്നു. കെ.എസ്.ആർ.ടി.സി ടെർമിനൽ ഒന്നിനോട് ചേർന്ന് മൂന്ന് കോടിയിലധികം രൂപ ചെലവിൽ നവീകരിച്ച പാർക്കിംഗ് സൗകര്യം ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. മജസ്റ്റിക്കിലെ വിശ്രമമന്ദിരത്തിന് സമീപമുള്ള ഒന്നാം നമ്പർ ടെർമിനലിനോട് ചേർന്ന പ്രദേശം നേരത്തെ വലിയ കുഴികളും വെള്ളക്കെട്ടും കാരണം ഉപയോഗശൂന്യമായിരുന്നു. മഴക്കാലത്ത് ഇവിടം ചെളിക്കുളമാകുന്നത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കുകയും…
Read Moreവെറ്ററിനറി ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ ഹിപ്പോപ്പൊട്ടാമസ് ഹംസിനി ചത്തു
ബെംഗളൂരു: വെറ്ററിനറി ഡോക്ടർ സമീക്ഷയുടെ മരണത്തിന് കാരണമായ ‘ഹംസിനി’ എന്ന ഹിപ്പോപ്പൊട്ടാമസ് (നീർക്കുതിര) ചത്തു. ശരീരത്തിലുടനീളം പടർന്ന മൾട്ടി-ഓർഗൻ അണുബാധയെത്തുടർന്നാണ് അന്ത്യം. ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ഹംസിനിയുടെ ആരോഗ്യനില വഷളാവുകയും അണുബാധ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ചികിത്സ ഫലിച്ചില്ല കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയോട് പ്രതികരിക്കാതിരുന്ന നീർക്കുതിരയെ രക്ഷിക്കാൻ ബന്നാർഘട്ടയിൽ നിന്നും മൈസൂരിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശ്രമിച്ചിരുന്നു. ഡാർട്ടിംഗ്, പോൾ സിറിഞ്ചുകൾ എന്നിവ വഴി മരുന്നുകൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രക്തം, ചാണകം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തിവരികയായിരുന്നു. ഡോക്ടറുടെ…
Read Moreസംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി
ബെംഗളൂരു: കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണമെന്നുള്ള നിർദേശവും ഇതിനകം നൽകിയിട്ടുണ്ട്. നിരീക്ഷണ…
Read Moreസംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
ബെംഗളൂരു: കടുത്ത വേനൽച്ചൂടിൽ വലയുന്ന കർണാടകയിലെ ജനങ്ങൾക്ക് തിരിച്ചടിയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. യൂണിറ്റിന് 56 പൈസയുടെ വർദ്ധനവ് വരുത്തിക്കൊണ്ട് കർണാടക വൈദ്യുതി നിയന്ത്രണ കമ്മീഷൻ (കെ.ഇ.ആർ.സി) ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. വരുമാനത്തിലുണ്ടായ വലിയ കമ്മി നികത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി. 2024-25 സാമ്പത്തിക വർഷത്തിൽ ബെസ്കോം (BESCOM) പ്രതീക്ഷിച്ച വരുമാനത്തിൽ 2,068.38 കോടി രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. 34,087.94 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് 32,019.56 കോടി രൂപ മാത്രമാണ് വൈദ്യുതി വിൽപ്പനയിലൂടെ ലഭിച്ചത്. ഈ ഭീമമായ വരുമാന നഷ്ടം പരിഹരിക്കാനായി…
Read More