നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു ‘സ്വർഗ്ഗം’ ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; ‘ജയിൽ പ്രേമി’ പിടിയിൽ

തിരുവനന്തപുരം: വീടിനേക്കാൾ പ്രിയം ജയിലിനോട്! ജയിലിലെ ചിട്ടയായ ജീവിതവും നല്ല ഭക്ഷണവും കൃത്യമായ ചികിത്സയും മോഹിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി അഴിക്കുള്ളിലായി. കോവളം ആവാടുതുറ തുണ്ടുവിള സ്വദേശി ദിലീപ് ഖാനെയാണ് (46) വീണ്ടും ജയിലിലെത്തിക്കാനുള്ള ‘തീവ്രശ്രമത്തിനൊടുവിൽ’ കോവളം പോലീസ് പിടികൂടിയത്.

ജയിൽ ഒരു ‘സ്വർഗ്ഗം’ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് ഖാന് പുറത്തെ ലോകത്തേക്കാൾ ഇഷ്ടം ജയിലിലെ സൗകര്യങ്ങളോടായിരുന്നു. വൃത്തിയുള്ള താമസം, പോഷകാഹാരം, കൃത്യസമയത്തുള്ള ചികിത്സ, ജോലി ചെയ്താൽ ലഭിക്കുന്ന കൂലി എന്നിവയാണ് ഇയാളെ വീണ്ടും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ജയിൽ അടുക്കളയിലെ ജോലിയിൽ ഏറെ തത്പരനായ ഇയാൾക്ക് അവിടേക്ക് എത്രയും വേഗം മടങ്ങണമെന്നായിരുന്നു ആഗ്രഹം.

  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

രണ്ടിടങ്ങളിൽ മോഷണം; ലക്ഷ്യം അറസ്റ്റ് തിരികെ ജയിലിൽ കയറാനായി വിഴിഞ്ഞം, കോവളം ഭാഗങ്ങളിലായി രണ്ട് കടകളിലാണ് ഇയാൾ മോഷണം നടത്തിയത്. വിഴിഞ്ഞം ഹാർബർ റോഡിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 40,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ചു.

തുടർന്ന് കോവളത്തെ ഒരു കോഴിക്കടയിൽ കയറി പണവും മൊബൈലും കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ വലയിലാക്കിയത്.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

വിഴിഞ്ഞം, കോവളം മേഖലകളിലായി ഇരുപത്തിയൊന്നിലധികം മോഷണക്കേസുകളിൽ പ്രതിയായ ദിലീപ് ഖാൻ ഇപ്പോൾ തന്റെ ‘ഇഷ്ടസങ്കേതമായ’ ജയിലിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts