ബെംഗളൂരു: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ബംബ്രാണ നമ്പിടി ഹൗസില്‍ ഖാലിദിന്റെ മകൻ യൂസഫ് കൈഫ് (19) ആണ് മരിച്ചത്. കഴിഞ്ഞ ഇരുപതാം തീയതി രാവിലെ മംഗളൂരുവിലെ കോളജിലേക്ക് ബൈക്കില്‍ പോകവെ മംഗല്പാടി കുക്കാറില്‍ വച്ച് യു.എല്‍.സി.സിയുടെ വെള്ളം കൊണ്ടുപോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്.
Read MoreCategory: BENGALURU LOCAL
ലോക്സഭാ തിരഞ്ഞെടുപ്പ് 2024: കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നു; കർണാടക തെരഞ്ഞെടുപ്പിൽ, വോട്ടർമാർ വൻതോതിൽ എത്തുന്നു
ബെംഗളൂരു: കർണാടകയിലെ 14 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 30,602 പോളിംഗ് സ്റ്റേഷനുകളിലായി 2.88 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുകയാണ് ഇന്ന് . തെക്കൻ, തീരദേശ ജില്ലകളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ആദ്യഘട്ടത്തിൽ 226 പുരുഷന്മാരും 21 സ്ത്രീകളും എന്നിങ്ങനെ 247 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ വർഷം മേയിൽ നടന്ന ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഭരണകക്ഷിയായ കോൺഗ്രസും ബിജെപി-ജെഡി(എസ്) സഖ്യവും തമ്മിലുള്ള…
Read Moreലോക്സഭാ തിരഞ്ഞെടുപ്പ് 2024: നമ്മ മെട്രോ ട്രെയിൻ സർവീേസ് സമയം നീട്ടി
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ്കണക്കിലെടുത്ത് നമ്മ മെട്രോ ട്രെയിൻ സർവീസുകൾ നീട്ടി. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച്, ടെർമിനൽ സ്റ്റേഷനുകളായ ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി), നാഗസാന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അവസാന ട്രെയിൻ രാത്രി 11.55 ന് പുറപ്പെടും. “നാദപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്ന് (മജസ്റ്റിക്) നാല് ദിശകളിലുമുള്ള അവസാന ട്രെയിൻ 27.04.2024 ന് 00.35 മണിക്ക് (രാവിലെ 00.35) പുറപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.
Read Moreസംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; 30,602 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനം; വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന കേന്ദ്രങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : കർണാടകത്തിലെ 14 മണ്ഡലങ്ങളിലേക്ക് വെള്ളിയാഴ്ച നടക്കുന്ന വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് ഇലക്ട്രൽ ഓഫീസർ മനോജ് കുമാർ മീണ അറിയിച്ചു. ബെംഗളൂരു റൂറലിലെ 2,829 പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാകും. റിട്ടേണിങ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും അഭ്യർഥനപ്രകാരമാണ് വെബ്കാസ്റ്റ് ചെയ്യുന്നതെന്നും ഈ മണ്ഡലത്തിലേക്ക് കൂടുതൽ സുരക്ഷാ സേനയെ അയക്കുമെന്നും മനോജ് കുമാർ മീണ പറഞ്ഞു. ബെംഗളൂരു സെൻട്രൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു റൂറൽ, ഉഡുപ്പി – ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ചിക്കബെല്ലാപുര,…
Read Moreവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം; ഡി.കെ. സുരേഷിന്റെ അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തി
ബെംഗളൂരു : ബെംഗളൂരു റൂറലിലെ കോൺഗ്രസ് സ്ഥാനാർഥി ഡി.കെ.സുരേഷിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബ്ലോക്ക് പ്രസിഡന്റ് ശ്രീധർ, മുൻ കോർപ്പറേറ്റർ ഗംഗാധർ എന്നിവരുടെ വീടുകളിലാണ് ബുധനാഴ്ച രാവിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് ബി.ജെ.പി.യുടെ നാടകമാണെന്ന് ആരോപിച്ച് ഇരുവരുടേയും വീടുകൾക്കുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അതേസമയം, രണ്ടുദിവസമായി നഗരത്തിലെ ആഭരണ വ്യാപാരികളുടേയും വ്യവസായികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട ഇടങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി…
Read Moreനഗരത്തിൽ നിഴൽരഹിത ദിനത്തിന് സാക്ഷ്യംവഹിച്ച് ജനങ്ങൾ
ബെംഗളൂരു : വർഷത്തിൽ രണ്ടുതവണമാത്രം സംഭവിക്കുന്ന നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലായി വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.17-നും 12.23-നും ഇടയിലാണ് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് നിഴൽ അപ്രത്യക്ഷമായി. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. നിഴൽരഹിത പ്രതിഭാസമുണ്ടായ സമയത്ത് ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ കുട്ടികൾ ഒന്നിച്ചുകൂടി അത് അനുഭവിച്ചറിഞ്ഞു.
Read Moreവീൽച്ചെയറിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു
ബെംഗളൂരു : മലയാളിയുവതി ബെംഗളൂരുവിൽ താമസസ്ഥലത്ത് വീൽച്ചെയറിൽനിന്ന് വീണു മരിച്ചു. ബെന്നാർഘട്ട റോഡിൽ താമസിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ വിപിന (35) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ താമസം. വർഷങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരം അയൽവാസികളാണ് ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ബെംഗളൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരാണ് മൃതദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൈസൂരുറോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
Read Moreതിരഞ്ഞെടുപ്പിന് ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ രണ്ടു പ്രത്യേക തീവണ്ടികൾ വിശദാംശങ്ങൾ
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് രണ്ടു പ്രത്യേക തീവണ്ടികൾ അനുവദിച്ചു. വോട്ടെടുപ്പിന്റെ തലേദിവസമായ 25-നാണ് പ്രത്യേക സർവീസുകൾ. ബെംഗളൂരു ബൈയപ്പനഹള്ളിയിൽനിന്ന് കൊച്ചുവേളിക്കും ഷൊർണൂർവഴി മംഗളൂരുവിലേക്കുമാണ് സർവീസ്. തീവണ്ടികളും സമയവും എസ്.എം.വി.ബി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ: 25-ന് വൈകീട്ട് 3.50-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 26-ന് രാവിലെ ഏഴിന് കൊച്ചുവേളിയിലെത്തും. തിരിച്ച് 26-ന് രാവിലെ എട്ടിന് പുറപ്പെടുന്ന വണ്ടി രാത്രി 11.50-ന് ബെംഗളൂരുവിലെത്തും. എസ്.എം.വി.ബി.-മംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ: 25-ന് വൈകീട്ട് ആറിന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടി 26-ന് രാവിലെ 10-ന് മംഗളൂരുവിലെത്തും. തിരിച്ച് 26-ന് ഉച്ചയ്ക്ക്…
Read Moreആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം ; വെള്ളിയാഴ്ച ബൂത്തിലേക്ക്
ബെംഗളൂരു : കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 14 ലോക്സഭാ മണ്ഡലങ്ങളിൽ നാടിളക്കി നടന്നുവരുന്ന പ്രചാരണത്തിന് ബുധനാഴ്ച സമാപനം. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം. വെള്ളിയാഴ്ച ഇത്രയും മണ്ഡലങ്ങളിൽ ജനവിധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഉൾപ്പെടെ എൻ.ഡി.എ. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ജനമനസ്സു പിടിക്കാനെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ…
Read Moreഉച്ചയ്ക്ക് 12 മുതൽ 3 വരെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; മുന്നറിയിപ്പുകളുമായി കാലാവസ്ഥാ വകുപ്പ്
ബെംഗളൂരു: നഗരത്തിലെ ചൂടിൻ്റെ പശ്ചാത്തലത്തിൽ, ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ ധാരാളം വെള്ളം കുടിക്കാനും സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ജനങ്ങൾക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കനം കുറഞ്ഞതും ഇളം നിറമുള്ളതും സുഷിരങ്ങളുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നു, പുറത്തിറങ്ങുമ്പോൾ കുടകൾ, തൊപ്പികൾ, സൺഗ്ലാസ്, ഷൂസ് അല്ലെങ്കിൽ ചപ്പലുകൾ എന്നിവ ഉപയോഗിക്കാൻ ഉപദേശം ശുപാർശ ചെയ്യുന്നു. നിർജ്ജലീകരണം ഒഴിവാക്കാൻ, മദ്യം, കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. പകരം അവർ ലസ്സി, കഞ്ഞി വെള്ളം, നാരങ്ങ വെള്ളം, മോര…
Read More