നഗരവാസികൾ മഴയിൽ ആശ്വസിക്കും മുൻപേ പരിചിതമായ ദുരിതങ്ങൾ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തി

ബെംഗളൂരു: ആറുമാസത്തെ വരണ്ട കാലാവസ്ഥയ്‌ക്കൊടുവിൽ ബെംഗളൂരുവിൽ ആദ്യമായി മഴ പെയ്തു.

പ്രാരംഭ ആഹ്ലാദം പ്രകടമായിരുന്നെങ്കിലും, ചാറ്റൽമഴയുണ്ടാക്കിയ നിരവധി പ്രശ്‌നങ്ങളാൽ മഴയിൽ ആളുകൾക്ക് ദുരിതമായി തീർന്നു.

നഗരത്തിലുടനീളമുള്ള ഒന്നിലധികം പ്രദേശങ്ങളെ ബാധിച്ച ദീർഘകാല വൈദ്യുതി തടസ്സമാണ് ഏറ്റവും വ്യാപകമായ പ്രശ്നങ്ങളിലൊന്ന്.

മഴ മാറി ഏറെ നേരം കഴിഞ്ഞിട്ടും ഇരുട്ടിൽ പെട്ടതായി പരിസരവാസികൾ പരാതിപ്പെട്ടു. മഴ മാറി മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചില്ലെന്ന് ഇന്ദിരാനഗറിലെ ഈശ്വര ലേഔട്ടിലെ താമസക്കാർ പരാതിപ്പെട്ടു.

ബെസ്‌കോമുമായി പ്രദേശത്തെ താമസക്കാർ ബന്ധപ്പെടാൻ നിരവധി തവണ ശ്രമിച്ചിട്ടും അധികാരികളിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി

എന്നിരുന്നാലും വലിയ തടസ്സങ്ങളോ സർക്യൂട്ട് തകരാറുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ബെസ്‌കോം അവകാശപ്പെട്ടു.

ആദ്യ മഴയിൽ ചെറിയ തടസ്സങ്ങൾ സാധാരണവും ഒഴിവാക്കാനാകാത്ത താണ് എന്ന് ഒരു ബെസ്‌കോം ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു, ”

വേനൽക്കാലത്ത് വയറുകൾ ചൂടാകുന്നതിനാൽ, മഴ പെയ്യുമ്പോൾ അവ കേടാകാനുള്ള സാധ്യത കൂടുതലാണ് എന്നും ബെസ്‌കോം ജീവനക്കാർ കൂട്ടിച്ചേർത്തു.

പരാതി ലഭിച്ച് മണിക്കൂറുകൾക്കകം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇതിന് പുറമെ നഗരത്തിലുടനീളം അപകടങ്ങൾ ഉണ്ടായതായും ഗതാഗത തടസ്സം റിപ്പോർട്ട് ചെയ്യപ്പെടുകായും ചെയ്തു.

മഴയെത്തുടർന്ന് കാവേരിയ്ക്കും വിൻഡ്‌സറിനും ഇടയിലുള്ള സങ്കി റോഡിലും പിജി ഹള്ളി പ്രദേശത്തും ഇരുചക്രവാഹനത്തിലെത്തിയ എട്ടോളം പേർ ബാലൻസ് നഷ്ടപ്പെട്ട് തെന്നിവീണതായും ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എംഎൻ അനുചേത് പറഞ്ഞു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

മഴ കാരണം ബ്രൂം റെയിൻട്രീയുടെ വിവിധയിനം കായ്കൾ നിലത്തു വീഴുകയും വാഹനങ്ങളുടെ ടയറുകൾക്ക് അടിയിൽ ചതഞ്ഞരഞ്ഞാൽ വഴുവഴുപ്പുള്ള ദ്രാവകം പുറത്തുവിടുകയും റൈഡർമാർക്ക് തെന്നിവീഴാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടാതെ പലയിടങ്ങളിലും ഔട്ടർ റിങ് റോഡിലെ രാമമൂർത്തി നഗർ അടിപ്പാതയിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസ്സപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts