സ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.

അപകടത്തിൽ രണ്ട് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തുംകൂർ സ്വദേശി ലോകേഷ് (26), ചിക്കബല്ലാപ്പൂർ സ്വദേശി രുദ്രേഷ് (38) എന്നിവരാണ് മരിച്ചത്.

ഗൗരിബിദാനൂരിലെ രജനി(30)ക്കാണ് ഒരു കൈ നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തത്.

  ആരാധകർക്ക് ഇരട്ടി മധുരം; മാർച്ച് 28 മുതൽ ബെംഗളൂരു ഇളകിമറിയും

ബാക്കിയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

53 പേർ ഗൗരിബിദാനൂരിൽ നിന്ന് ധർമസ്ഥലയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു.

ഡ്രൈവറുടെ അമിതവേഗം കാരണം ബസ് കൊടുംവളവിൽ മറിഞ്ഞാണ് അപകടമുണ്ടായത്.

പരിക്കേറ്റവർ ഷിമോഗയിലെ ഉഡുപ്പിയിലെ മേഗൻ, ഹൊന്നാവർ ആശുപത്രികളിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഹൊന്നാവർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ ആരോഗ്യസേവനം സ്തംഭിച്ചേക്കും; നാളെ മുതൽ സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us