റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

ബെംഗളൂരു: റായ്ച്ചൂരിൽ മലിനജലം കുടിച്ച് മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തെ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് പറഞ്ഞ ബൊമ്മൈ, റെയ്ച്ചൂർ നഗരത്തിലെ എല്ലാ വാർഡുകളിലും വെള്ളം കുടിക്കാൻ യോഗ്യമാണെന്ന് ഉറപ്പുവരുത്താൻ റെയ്ച്ചൂർ ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൂടാതെ, ഉദ്യോഗസ്ഥ അലംഭാവം ജലം മലിനമാകാൻ കാരണമായത് കാണുന്നതിന് അന്വേഷണത്തിന് ഉത്തരവിട്ടു. കർണാടക അർബൻ വാട്ടർ സപ്ലൈ ആൻഡ് ഡ്രെയിനേജ് ബോർഡ് (കെയുഡബ്ല്യുഎസ്ഡിബി) ചീഫ് എൻജിനീയറോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

കനത്ത മഴയെ തുടർന്ന് പൈപ്പ് പൊട്ടി വെള്ളം മലിനമായതായി ചിലർ പറഞ്ഞത്. അതിനാൽ, എങ്ങനെ, എന്തുകൊണ്ടാണ് വെള്ളം മലിനമായത് എന്നതിനെക്കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ട് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണോ എന്ന് തിരിച്ചറിയാൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ച മൂന്ന് പേരുടെയും കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (സിഎംആർഎഫ്) അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ അറബ് മൊഹല്ലയിൽ താമസിക്കുന്ന നൂർ മുഹമ്മദ് (45) ചികിത്സ കിട്ടാതെ ഞായറാഴ്ച രാത്രി മരിച്ചതോടെ മരണസംഖ്യ മൂന്നായി. 63 പേർ ഇപ്പോഴും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൃത്യവിലോപം ആരോപിച്ച് സിറ്റി മുനിസിപ്പൽ കൗൺസിൽ (സിഎംസി) ജൂനിയർ എഞ്ചിനീയർ കൃഷ്ണയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഡെപ്യൂട്ടി കമ്മീഷണർ എൽ ചന്ദ്രശേഖർ തിങ്കളാഴ്ച ഉത്തരവിറക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
[masterslider id="10"]

Related posts