അമ്മയിൽ നിന്ന് വേർപിരിഞ്ഞ കുഞ്ഞി കുരങ്ങന് താങ്ങായി മൃഗസ്നേഹി

ബെംഗളൂരു: മൃഗങ്ങൾ മനുഷ്യനുമായി ഇടകലരുമ്പോൾ അവയെ തങ്ങളുടേതായി കണക്കാക്കുന്നത് മനുഷ്യസഹജമാണ്. അത്തരമൊരു അഭേദ്യമായ ബന്ധത്തിന്റെ സാക്ഷ്യമാണ് ഈ സംഭവം. മൃഗസ്‌നേഹിയായ ജീവ ആനന്ദാണ് അമ്മയിൽ നിന്ന് വേർപിരിഞ്ഞ കുരങ്ങന് തന്റെ വീട്ടിൽ അഭയം നൽകിയത്.

കോലാറിലെ ഗാന്ധി നഗർ സ്വദേശിയായ ജീവ ആനന്ദ് ഒരു മാസം മുമ്പ് അന്തർഗംഗ മലനിരകളിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ പോയിരുന്നു. ഈ സമയത്താണ് ഒരു കുട്ടിക്കുരങ്ങ് അമ്മയിൽ നിന്ന് വേർപെട്ട രോഗിയായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

ഉടൻ തന്നെ കുരങ്ങിനെ മരിയന്റെ വീട്ടിൽ കൊണ്ടുവന്ന് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്തു. ‘രാമു’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിക്കുരങ്ങ് കുടുംബാംഗങ്ങൾക്കൊപ്പം കളിച്ച് സമയം ചെലവഴിക്കുകയാണ് ഇപ്പോൾ .

ജീവ ആനന്ദ് ഒരു മൃഗസ്നേഹിയാണ്. പാമ്പിനെ പിടിക്കുന്നതും ഇയാളുടെ രീതിയാണ്. ഭിക്ഷാടകരെയും അശരണരെയും കൂട്ടിക്കൊണ്ടുപോയി മുടിമുറിച്ചും കുളിപ്പിച്ചും സാമൂഹികസേവനത്തിലും ഏർപ്പെടാറുണ്ട് ജീവ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
[masterslider id="10"]

Related posts