അമ്മയിൽ നിന്ന് വേർപിരിഞ്ഞ കുഞ്ഞി കുരങ്ങന് താങ്ങായി മൃഗസ്നേഹി

ബെംഗളൂരു: മൃഗങ്ങൾ മനുഷ്യനുമായി ഇടകലരുമ്പോൾ അവയെ തങ്ങളുടേതായി കണക്കാക്കുന്നത് മനുഷ്യസഹജമാണ്. അത്തരമൊരു അഭേദ്യമായ ബന്ധത്തിന്റെ സാക്ഷ്യമാണ് ഈ സംഭവം. മൃഗസ്‌നേഹിയായ ജീവ ആനന്ദാണ് അമ്മയിൽ നിന്ന് വേർപിരിഞ്ഞ കുരങ്ങന് തന്റെ വീട്ടിൽ അഭയം നൽകിയത്.

കോലാറിലെ ഗാന്ധി നഗർ സ്വദേശിയായ ജീവ ആനന്ദ് ഒരു മാസം മുമ്പ് അന്തർഗംഗ മലനിരകളിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ പോയിരുന്നു. ഈ സമയത്താണ് ഒരു കുട്ടിക്കുരങ്ങ് അമ്മയിൽ നിന്ന് വേർപെട്ട രോഗിയായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഉടൻ തന്നെ കുരങ്ങിനെ മരിയന്റെ വീട്ടിൽ കൊണ്ടുവന്ന് അവരുടെ കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ പരിചരിക്കുകയും പരിഗണിക്കുകയും ചെയ്തു. ‘രാമു’ എന്ന് പേരിട്ടിരിക്കുന്ന കുട്ടിക്കുരങ്ങ് കുടുംബാംഗങ്ങൾക്കൊപ്പം കളിച്ച് സമയം ചെലവഴിക്കുകയാണ് ഇപ്പോൾ .

ജീവ ആനന്ദ് ഒരു മൃഗസ്നേഹിയാണ്. പാമ്പിനെ പിടിക്കുന്നതും ഇയാളുടെ രീതിയാണ്. ഭിക്ഷാടകരെയും അശരണരെയും കൂട്ടിക്കൊണ്ടുപോയി മുടിമുറിച്ചും കുളിപ്പിച്ചും സാമൂഹികസേവനത്തിലും ഏർപ്പെടാറുണ്ട് ജീവ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts