കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിദഗ്ധ ചികിത്സ ഇന്ന് മുതൽ ബെംഗളൂരുവിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലെക്ക് കൊണ്ടു പോകും.

ചാർട്ടഡ് വിമാനത്തിലാണ് ബെംഗളൂരു എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് മാറ്റുക. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ വിദ്ഗദ ചികിൽസയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

ഇതിന് പിന്നാലെയാണ് ബെംഗളൂരു എച് സി ജി ക്യാൻസർ സെന്ററിൽ തുടർ ചികിത്സ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ഇടപെട്ട് സജ്ജമാക്കിയ ചാർട്ടഡ് വിമാനത്തിലാണ് എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് അദ്ദേഹത്തെ എത്തിക്കുക. നിംസിൽ ഉമ്മൻചാണ്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ സംഘവും ബംഗളൂരുവിലേക്ക് അനുഗമിക്കും.

കോൺഗ്രസ് നേതൃത്വമാണ് അദ്ദേഹത്തിന്റെ ചികിത്സ ചെലവ്വഹിക്കുക. നേരത്തെ ന്യുമോണിയ ബാധിതനായതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിംസിൽ ചികിൽസ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts