കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിദഗ്ധ ചികിത്സ ഇന്ന് മുതൽ ബെംഗളൂരുവിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലെക്ക് കൊണ്ടു പോകും.

ചാർട്ടഡ് വിമാനത്തിലാണ് ബെംഗളൂരു എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് മാറ്റുക. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ വിദ്ഗദ ചികിൽസയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ഇതിന് പിന്നാലെയാണ് ബെംഗളൂരു എച് സി ജി ക്യാൻസർ സെന്ററിൽ തുടർ ചികിത്സ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ഇടപെട്ട് സജ്ജമാക്കിയ ചാർട്ടഡ് വിമാനത്തിലാണ് എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് അദ്ദേഹത്തെ എത്തിക്കുക. നിംസിൽ ഉമ്മൻചാണ്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ സംഘവും ബംഗളൂരുവിലേക്ക് അനുഗമിക്കും.

കോൺഗ്രസ് നേതൃത്വമാണ് അദ്ദേഹത്തിന്റെ ചികിത്സ ചെലവ്വഹിക്കുക. നേരത്തെ ന്യുമോണിയ ബാധിതനായതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിംസിൽ ചികിൽസ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts