ടിപ്പു ജയന്തിക്ക് ശേഷം ഈദ്ഗാ മൈതാനം ഗോമൂത്രം തളിച്ച് ശുദ്ധിയാക്കി മുത്തലിക്ക്

ബെംഗളൂരു: ഹുബ്ബള്ളിയിലെ ചെന്നമ്മ സർക്കിളിന് സമീപമുള്ള ഈദ്ഗാ മൈതാനിയിൽ ടിപ്പു ജയന്തി ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് വെള്ളിയാഴ്ച വേദി ‘അപവിത്രം” (അവിശുദ്ധമോ അശുദ്ധമോ) ആയി മാറിയെന്ന് ആരോപിച്ച് അവിടെ ഗോമൂത്രം തളിച്ചു.

ശേഷം ഹുബ്ബള്ളി-ധാർവാഡ് മഹാനഗര പാലികെയുടെ (എച്ച്‌ഡിഎംപി) അനുമതിയോടെ സേനാംഗങ്ങളും ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കനകദാസ ജയന്തി ആഘോഷിച്ചു.

“ടിപ്പു ഹിന്ദു വിരുദ്ധനും കന്നഡ വിരുദ്ധനും മതഭ്രാന്തനും ക്രൂരനുമായിരുന്നുവെന്നും ടിപ്പു, പലരെയും നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നത് ഈ സ്ഥലത്തെ ‘അപവിത്രം’ ആക്കി. അതിനാൽ, ഈ സ്ഥലം ശുദ്ധീകരിക്കാൻ ഞങ്ങൾ ഇവിടെ ഗോമൂത്രം തളിക്കുന്നു, കനകദാസ ജയന്തി ആഘോഷിക്കുന്നതിന് മുമ്പ് സ്ഥലം ശുദ്ധി ആക്കുന്നു വെന്നും , മുത്തലിക് പറഞ്ഞു.

ടിപ്പു ജയന്തിക്ക് അനുമതി നൽകിയ എച്ച്‌ഡിഎംപിയുടെ നടപടി തെറ്റായ നടപടിയാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ബിജെപി ഇരട്ടത്താപ്പാണ് പിന്തുടരുന്നതെന്നും മുത്തലിക് പറഞ്ഞു. നിയമപോരാട്ടം ആരംഭിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ അഭിഭാഷകരുമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിപ്പു ജയന്തി അദ്ദേഹത്തിന്റെ ചേംബറിൽ ആഘോഷിച്ചതിന് എച്ച്‌ഡിഎംപിയിലെ പ്രതിപക്ഷ നേതാവ് രാജറാവു (ദോരാജ്) മണ്ണേകുന്തലിനെതിരെ നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ ഞങ്ങൾ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൈസൂരിൽ ടിപ്പു സുൽത്താന്റെ 100 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുമെന്ന കോൺഗ്രസ് എംഎൽഎ തൻവീർ സെയ്തിന്റെ പ്രസ്താവനയോട് പ്രതികരിച്ച മുത്തലിക്ക്, അങ്ങനെ ചെയ്താൽ ബ്രാബ്രി മസ്ജിദ് പോലെ തകർക്കപ്പെടുമെന്നും കർണാടകയിൽ ഒരു കറുത്ത പുള്ളി ഉണ്ടാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.എ.പി.ജെ അബ്ദുൾ കലാമിനെയോ ശിശുവൽ ഷെരീഫിനെയോ പോലെയുള്ള മുസ്ലീം സമുദായത്തിലെ മഹത് വ്യക്തികളുടെ പ്രതിമകൾ അവർ സ്ഥാപിക്കട്ടെ, എന്നും മുത്തലിക് പറഞ്ഞു.

മുത്തലിക്കും മറ്റ് ഹിന്ദു പ്രവർത്തകരും കനകദാസന്റെ ഛായാചിത്രത്തിൽ പൂജ നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ജാതിവ്യത്യാസങ്ങൾ തുടച്ചുനീക്കാൻ കനകദാസിന്റെ സന്ദേശങ്ങൾ ഇന്നും പ്രസക്തമാണെന്നും മുത്തലിക് പറഞ്ഞു.

അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പോലീസ് ബണ്ട്ബസ്‌റ്റ് ഏർപ്പെടുത്തിയിരുന്നു. ഷാമിയാനയും വേലിയും ഉപയോഗിച്ച് ഗ്രൗണ്ടിനെ രണ്ടായി വിഭജിച്ച് ഈദ്ഗാഹ് ഘടനയും പരിപാടി നടക്കുന്ന സ്ഥലവും വിഭജിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ വെള്ളിയാഴ്ചയും തുടർന്നു. വ്യാഴാഴ്ച ടിപ്പു ജയന്തിക്കെതിരെ പ്രതിഷേധം നടത്താൻ ശ്രമിച്ച മുത്തലിക്കിനെയും അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us