ട്രെയിൻ കമ്പാർട്ട്മെന്റ് പ്രസവമുറിയായി; സഹയാത്രികരുടെ തക്കസമയത്തുള്ള ഇടപെടലിൽ യുവതിക്ക് സുരക്ഷിത പ്രസവം

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പ്രസവവേദന കൊണ്ട് പുളഞ്ഞ ഗർഭിണിക്ക് തുണയായി സഹയാത്രികർ. വൈദ്യസഹായം എത്തുന്നതിനായി കാത്തുനിൽക്കാതെ യാത്രക്കാരായ സ്ത്രീകൾ തന്നെ നഴ്‌സുമാരുടെ റോൾ ഏറ്റെടുത്തതോടെ യുവതി ആരോഗ്യവാനായ ആൺകുഞ്ഞിന് ജന്മം നൽകി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാൾ (ബി.സി റോഡ്) റെയിൽവേ സ്റ്റേഷനിലാണ് മനുഷ്യത്വത്തിന്റെ വേറിട്ട ഈ കാഴ്ച അരങ്ങേറിയത്.

മൈസൂരു സ്വദേശിയായ യുവതി മംഗളൂരു ജംഗ്ഷനിൽ നിന്നാണ് യശ്വന്ത്പൂർ എക്സ്പ്രസ്സിൽ കയറിയത്. ട്രെയിൻ ബി.സി റോഡ് സ്റ്റേഷന് സമീപമെത്തിയപ്പോൾ യുവതിക്ക് കഠിനമായ പ്രസവവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. പരിഭ്രാന്തരായ യാത്രക്കാർ ഉടൻ തന്നെ റെയിൽവേ ജീവനക്കാരെ വിവരം അറിയിക്കുകയും ട്രെയിൻ സ്റ്റേഷനിൽ നിർത്തുകയും ചെയ്തു. എന്നാൽ അടിയന്തര വൈദ്യസഹായം ലഭ്യമാകാൻ വൈകിയതോടെ സാഹചര്യം സങ്കീർണ്ണമായി.

  സ്‌കൂളുകളിൽ ഇനി 'കളർ ഡേ'; ആഴ്ചയിലൊരു ദിവസം കളർ വസ്ത്രത്തിന് അനുമതി വരുന്നു?

സമയം വൈകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ ട്രെയിനിലെ മറ്റ് സ്ത്രീ യാത്രക്കാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ ബെഡ്ഷീറ്റുകൾ മറച്ചുകെട്ടി അവർ ഒരു താൽക്കാലിക പ്രസവമുറി സജ്ജീകരിച്ചു. അവിടെയുണ്ടായിരുന്ന മുതിർന്ന സ്ത്രീകളുടെ മാർഗ്ഗനിർദ്ദേശത്തിൽ യാത്രക്കാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതോടെ യുവതിക്ക് സ്വാഭാവിക പ്രസവം സാധ്യമായി.

കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ ആശങ്കയിലായിരുന്ന യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും വലിയ ആശ്വാസമായി. തുടർന്ന് റെയിൽവേ അധികൃതർ ഉടൻ തന്നെ അമ്മയെയും നവജാതശിശുവിനെയും ആംബുലൻസിൽ അടുത്തുള്ള പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിലവിൽ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തും മുൻപ് കൃത്യസമയത്ത് ഇടപെട്ട് ജീവൻ രക്ഷിച്ച സഹയാത്രികരെ റെയിൽവേ അധികൃതരും പൊതുജനങ്ങളും അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയിയുടെ വസതിയിൽ തൃഷയെത്തി; വീണ്ടും ചൂടുപിടിച്ച് ചര്‍ച്ചകള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts