ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.

ബെംഗളൂരു: ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരത്തെയും മാനസിക സമ്മർദ്ദത്തെയും കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ മനസ്സ് തുറന്ന് ബെംഗളൂരു സ്വദേശിയായ യുവതി. നിധി എന്ന യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കഠിനാധ്വാനം ചെയ്യുന്ന പലരുടെയും കണ്ണ് തുറപ്പിക്കുന്നതാണ് ഇവരുടെ അനുഭവം.

“എനിക്ക് ജോലി നഷ്ടപ്പെട്ടു, അതിനുശേഷം ഞാൻ തിരിച്ചറിഞ്ഞ കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണ്,” നിധി വീഡിയോയിൽ പറയുന്നു. തന്റെ ജോലി തന്നെയാണ് ജീവിതമെന്ന തെറ്റായ ധാരണയിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നതെന്ന് അവർ വെളിപ്പെടുത്തി. ജോലിക്കായി സ്വന്തം ആരോഗ്യം അവഗണിക്കുകയും സുഹൃത്തുക്കളെ കാണുന്നതും വ്യായാമം ചെയ്യുന്നതും പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. മീറ്റിംഗുകളും ഡെഡ്‌ലൈനുകളും സമ്മർദ്ദവും മാത്രമായിരുന്നു തന്റെ ലോകമെന്നും ഓഫീസിൽ നിന്ന് വീട്ടിലെത്തിയാലും വീണ്ടും ജോലിയിൽ തന്നെ മുഴുകുമായിരുന്നെന്നും നിധി പറഞ്ഞു.

  രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്‌സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്‌ക്കെതിരെ കേസ്

നമ്മൾ സത്യത്തിൽ ഇങ്ങനെയുള്ള ഒരു ജീവിതമാണോ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തോടെയാണ് അവർ വീഡിയോ അവസാനിപ്പിക്കുന്നത്. “ജോലി പോയിക്കഴിയുമ്പോഴുള്ള തിരിച്ചറിവുകൾ വലിയ ആഘാതമാണ് നൽകുന്നത്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  ഇഷ്ടം അടിവസ്ത്രങ്ങളോട്; സ്ത്രീകളുടെ ഉറക്കം കെടുത്തിയ 'സൈക്കോ' മോഷ്ടാവ് പിടിയിൽ

നിധിയുടെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പലരും ഓട്ടോപൈലറ്റ് മോഡിലെന്നപോലെ യന്ത്രപ്പാവകളെപ്പോലെയാണ് ജീവിക്കുന്നതെന്നും കോർപ്പറേറ്റ് സംസ്കാരം മനുഷ്യരെ വിഴുങ്ങുകയാണെന്നും കമന്റുകൾ ഉയരുന്നുണ്ട്. ആരോഗ്യത്തിനും സന്തോഷത്തിനുമാണ് മുൻഗണന നൽകേണ്ടതെന്നും ജോലിക്ക് കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
[masterslider id="10"]

Related posts

Click Here to Follow Us