ട്രെക്കിങ്ങിനിടെ മലയാളി പെൺകുട്ടിയെ കാണാതിയിട്ട് മൂന്ന് ദിവസം; തിരച്ചിൽ ഊർജിതം; കേസിൽ വഴിത്തിരിവ്

missing

ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുല്ലയ്യനഗിരിയിൽ മലയാളി പെൺകുട്ടിയെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ ശ്രീനന്ദയെ (15) കാണാതായ സംഭവത്തിൽ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവുമായി മാതാവ് രോഹിണി രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരം മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് പെൺകുട്ടിയെ കാണാതായത്.

അമ്മയുടെ മൊഴിയിൽ വഴിത്തിരിവ്

മകൾ അബദ്ധത്തിൽ മലയിടുക്കിലേക്ക് വീഴാൻ സാധ്യതയില്ലെന്ന് രോഹിണി പോലീസിനോട് പറഞ്ഞു. ആരെങ്കിലും മയക്കുമരുന്ന് നൽകി മകളെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് കുടുംബത്തിന്റെ സംശയം. കാണാതാകുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് വരെ പിതാവിന്റെ ഫോണിൽ സന്തോഷത്തോടെ റീൽസ് വീഡിയോകൾ ചെയ്യുകയായിരുന്നു ശ്രീനന്ദ. ജനക്കൂട്ടത്തിനിടയിലൂടെ പടികൾ ഇറങ്ങുന്നതിനിടെ പെട്ടെന്ന് കുട്ടി അപ്രത്യക്ഷമായത് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴപ്പിക്കുന്നുണ്ട്. 41 പേരടങ്ങുന്ന കുടുംബസംഘത്തോടൊപ്പമാണ് ശ്രീനന്ദ വിനോദയാത്രയ്ക്ക് എത്തിയത്.

  ഐഫോൺ നിർമ്മാണ യൂണിറ്റിൽ പ്രസവം; നവജാതശിശുവിനെ കൊലപ്പെടുത്തി ബാഗിലാക്കിയ നിലയിൽ 19കാരി പിടിയിൽ

അഗാധമായ താഴ്ചയിൽ തിരച്ചിൽ

പെൺകുട്ടിക്കായി വൻ സന്നാഹമാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി ഏകദേശം 300 അടി താഴ്ചയുള്ള കൊക്കകളിലേക്ക് ഇറങ്ങി പരിശോധന നടത്തുകയാണ്. പശ്ചിമ മേഖല ഐജിപി അമിത് സിംഗ് ചിക്കമഗളൂരു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ കർശന നിർദ്ദേശത്തെത്തുടർന്ന് ജില്ലാ ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

  ഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം

സുരക്ഷാ വീഴ്ചയും അനധികൃത ട്രെക്കിംഗും

തിരച്ചിൽ തുടരുന്നതിനിടെ മേഖലയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളും ശ്രദ്ധയിൽപ്പെട്ടു. ശ്രീനന്ദയ്ക്കായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെ, നിബിഡ വനത്തിനുള്ളിൽ അനധികൃതമായി ട്രെക്കിംഗ് നടത്തിയിരുന്ന 28 വിനോദസഞ്ചാരികളെ അധികൃതർ കണ്ടെത്തി. കുട്ടികളടക്കം ഉൾപ്പെട്ട ഈ സംഘത്തെ ഉദ്യോഗസ്ഥർ താക്കീത് നൽകി മടക്കി അയച്ചു.

അമ്മയുടെ പുതിയ വെളിപ്പെടുത്തലോടെ കേസിൽ തട്ടിക്കൊണ്ടുപോകൽ സാധ്യത കൂടി കണക്കിലെടുത്താണ് പോലീസ് ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us