വന്ദേഭാരത് സ്ലീപ്പർ തയാർ; റൂട്ട് പ്രഖ്യാപിച്ചു; ഫ്ലാഗ് ഓഫ് നരേന്ദ്ര മോദി നിർവഹിക്കും

ഡൽഹി ∙ ഇന്ത്യൻ റെയിൽവേ‌യുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്. സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ…

Read More

പുതുവത്സര ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ ഞെട്ടിച്ച് വായുവിന്റെ ഗുണനിലവാരം; ഈ ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ബെംഗളൂരു: പുതുവത്സരത്തിന്റെ ആദ്യ ദിവസം സംസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി വഷളായി. സംസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം മിതമായതോ മോശമോ ആയിരിക്കുമെന്ന് പറയപ്പെടുന്നു. പല പ്രധാന നഗരങ്ങളിലും ഉയർന്ന മലിനീകരണ തോത് അനുഭവപ്പെടുന്നുണ്ടെന്ന് പറയപ്പെടുന്നു. ബെംഗളൂരുവിലെ വായുവിന്റെ ഗുണനിലവാരവും നിലവിൽ മോശമാണ്, ഇത് പ്രായമായവരെയും കുട്ടികളെയും കൂടുതൽ ബാധിക്കും. കൂടുതൽ ശ്രദ്ധിക്കാൻ അവരോട് നിർദ്ദേശിച്ചിട്ടുണ്ട്. അവർക്ക് തൊണ്ടവേദനയും ശ്വാസതടസ്സവും അനുഭവപ്പെടാം. യാദ്ഗിറിലെ ഇന്നത്തെ വായുവിന്റെ ഗുണനിലവാരം 168 ആയിരിക്കും. തുംകൂറിലെ വായുവിന്റെ ഗുണനിലവാരം 167 ആയിരിക്കും. മംഗലാപുരത്തെ വായുവിന്റെ ഗുണനിലവാരം 165 ആണ്. ബീദറിലെ വായുവിന്റെ…

Read More

വെള്ളാപ്പള്ളിയെ തള്ളി എം വി ഗോവിന്ദൻ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐ ‘ചതിയന്‍ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദന്‍…

Read More

സംസ്ഥാന ബജറ്റ് 29 ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍…

Read More

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യക്ക് 1 കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ഇ ഡി കണ്ടെത്തല്‍

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയതെന്നാണ് ജയസൂര്യ നല്‍‌കിയ മൊഴി. നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന…

Read More

പോട്ടി ഒരു സൈഡിൽ എന്നാൽ നേരെ കണ്ടാൽ അടയും ചക്കരയും!!! തിരുവനന്തപുരത്ത് കേരള മുഖ്യമന്ത്രി പിണറായിയുമായി സൗഹൃദ സംഭാഷണം നടത്തി സിദ്ധരാമയ്യ!

കേരളത്തിലെ വർക്കലയിലെ ശിവഗിരി മഠത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ തലസ്ഥാനമായ തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സൗഹൃദപരമായി സംസാരിച്ചു. കേരളത്തിലെ ശിവഗിരി മഠം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ബ്രഹ്മശ്രീ നാരായണ ഗുരുവിന്റെ സമാധിയിൽ ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമിജി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഈ സമയത്ത്, പിണറായി വിജയൻ വേദിയിൽ സിദ്ധരാമയ്യയെ കാണുകയും അദ്ദേഹത്തിന്റെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു. കേരളത്തിലെ വർക്കലയിലെ ശിവഗിരി മഠത്തിൽ…

Read More

നഗരത്തിൽ ചെറിയൊരു വീടെങ്കിലും സ്വന്തമാക്കാൻ ഉയർന്ന ഇടത്തരക്കാർക്ക് മാത്രമേ സാധ്യമാകു; കാരണം ഇത്

ബെംഗളൂരു: നഗരത്തിൽ വീടുകളുടെ രജിസ്ട്രേഷൻ 5% കുറഞ്ഞതായി റിപ്പോർട്ട്. 2025ൽ ഡിസംബർ 25 വരെയുള്ള കണക്കുകൾ പ്രകാരം വീട് രജിസ്ട്രേഷൻ 5.45 ലക്ഷം യൂണിറ്റായി താഴ്ന്നു. അതെസമയം വീടുകളുടെ മൂല്യം 11% ഉയർന്ന് 4.46 ലക്ഷം കോടി രൂപയിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. രാജ്യത്തെ 9 പ്രധാന നഗരങ്ങളിൽ ഈ പ്രവണത ഉണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ സ്ക്വയർ യാർഡ്സ് കണക്കുകൾ പുറത്തുവിട്ട് കൊണ്ട് വ്യക്തമാക്കുന്നത്. പുനെ, താനെ, മുംബൈ, നവി മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളിലെ കണക്കുകളാണ്…

Read More

നഗരത്തിൽ ക്യാബ് ഡ്രൈവറെ മദ്യപിച്ചെത്തിയ യുവാക്കൾ തല്ലി ചതച്ചു!!

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പുതുവത്സര പാർട്ടിക്കിടെയുണ്ടായ ചെറിയ സംഘർഷം അക്രമത്തിലേക്ക് നീങ്ങി. ബെംഗളൂരുവിന്റെ ഹൃദയഭാഗമായ കോർപ്പറേഷൻ സർക്കിളിന് സമീപം റോഡിന്റെ നടുവിൽ വെച്ച് പത്തിലധികം ഗുണ്ടകൾ ഒരു ക്യാബ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ബുധനാഴ്ച രാത്രി പുലർച്ചയെ 3.15 ഓടെയാണ് സംഭവം. സംഭവസ്ഥലം സന്ദർശിച്ച പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പുതുവത്സരാഘോഷത്തിനിടെ, മദ്യപിച്ച ഒരു കൂട്ടം യുവാക്കൾ കോർപ്പറേഷൻ സർക്കിളിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു കാറിന് പിന്നിൽ നിന്ന് അടുത്തേക്ക് വന്ന് അതിൽ സ്പർശിച്ചു. ഈ സമയത്ത്, കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി എന്തിനാണ് കാറിൽ…

Read More

സ്കൂട്ടർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന്‍ (27) ആണ് മരിച്ചത്.” അഴിക്കോട് യുപി സ്‌കൂളിന് സമീപം രാവിലെ മണികണ്ഠന്‍ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്‍ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

ഹിന്ദു ദമ്പതികൾ കുട്ടികളെ ഒന്നിൽ ഒതുക്കരുത്, എണ്ണം കൂട്ടണം: ഹിന്ദുക്കളോട് മുഖ്യമന്ത്രി

ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ ആഹ്വാനം. ഇത് വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ജനനനിരക്ക് കൂടുതലാണെന്നും എന്നാൽ ഹിന്ദുക്കൾക്കിടയിൽ ഇത് കുറഞ്ഞു വരികയാണെന്നും ശർമ്മ പറഞ്ഞു. ‘ഹിന്ദുക്കൾ ഒരു കുട്ടിയിൽ നിർത്തരുത്, കുറഞ്ഞത് രണ്ട് കുട്ടികളെങ്കിലും വേണം. കഴിയുന്നവർ മൂന്ന് കുട്ടികൾക്ക് വരെ ജന്മം നൽകണം,’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മുസ്ലിം ജനസംഖ്യ അസമിൽ അതിവേഗം വർദ്ധിക്കുകയാണെന്ന് അദ്ദേഹം…

Read More
Click Here to Follow Us