ബെംഗളൂരുവിലെ ടർഫ് ക്ലബ്ബിൽ മത്സരങ്ങൾക്ക് ഇനി താൽക്കാലിക ഇടവേള; കാരണം അറിയാൻ വായിക്കാം

ബെംഗളൂരു: ഹൈദരാബാദിൽ കുതിരകളിൽ മാരകമായ ഗ്ലാൻഡർ രോഗം കണ്ടെത്തിയതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി പ്രശസ്തമായ ബെംഗളൂരു ടർഫ് ക്ലബ് കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ മത്സരങ്ങളും താൽക്കാലികമായി നിർത്തിവച്ചു .

കുതിരകളിലെ ഈ ജീവൻ അപകടപ്പെടുത്തുന്ന അണുബാധ മനുഷ്യരിലേക്കും പടരുമെന്നതിനാലാണ് ടർഫ് ക്ലബ് മാനേജ്മെന്റ് ഗൗരവമായ നടപടി സ്വീകരിച്ചത്.

ഹൈദരാബാദിൽ ഗ്ലാൻഡർ രോഗത്തിന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെ ബിടിസി തങ്ങളുടെ പരിചരണത്തിലുള്ള 700-ലധികം കുതിരകളെ പൂർണ്ണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

കുതിരകളുടെ ഉമിനീർ സാമ്പിളുകൾ ഹരിയാനയിലെ ഒരു ലബോറട്ടറിയിലേക്ക് അയച്ചതായും റിപ്പോർട്ടിൽ പറയുന്നത് . അതിൽ ഒരു കുതിരയ്ക്ക് മാത്രമാണ് ഗ്ലാൻഡർ രോഗം സ്ഥിരീകരിച്ചതെന്നും. ആ കുതിരയെ ഇതിനകം പൂർണ്ണമായും ഐസൊലേറ്റ് ചെയ്ത് ചികിത്സ നൽകിയിട്ടുണ്ട്.

ശേഷിക്കുന്ന എല്ലാ കുതിരകളും സുരക്ഷിതമാണെന്നും പ്രത്യേക ശ്രദ്ധയോടെ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ബിടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശുചിത്വവും സുരക്ഷാ നടപടികളും പരിശോധിക്കുന്നതിനായി ജിബിഎ ഉദ്യോഗസ്ഥരും വെറ്ററിനറി ജീവനക്കാരും ടർഫ് ക്ലബ് നിരന്തരം സന്ദർശിക്കുന്നുണ്ട്.

കിംവദന്തികൾക്ക് ഇടം നൽകരുതെന്ന് കർണാടക ഹോഴ്‌സ് ട്രെയിനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് അന്നയ്യ പറഞ്ഞു. റിപ്പോർട്ടുകൾ വ്യക്തമാണ്, മുൻകരുതൽ എന്ന നിലയിലാണ് മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ഒരു നിശ്ചിത കാലയളവിനുള്ളിൽ ഓരോ കുതിരയെയും മൂന്ന് തവണ പരിശോധിച്ച് അണുബാധയില്ലെന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ മത്സരങ്ങൾ പുനരാരംഭിക്കുകയുള്ളൂവെന്ന് ബാംഗ്ലൂർ ടർഫ് ക്ലബ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts