ബെംഗളൂരുവിൽ 20 കാരനായ ഫുഡ് ഡെലിവറി ബോയെ കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച രാത്രി 20 വയസ്സുള്ള ഫുഡ് ഡെലിവറി ബോയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ രാജഗോപാൽ നഗർ പോലീസ് അറസ്റ്റ് ചെയ്തു.

ലഗ്ഗരെയിലെ ലവകുശനഗറിനടുത്ത് ഒരു നിസ്സാര കാര്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കുനിഗൽ സ്വദേശിയായ അരുൺ കുമാറിനെ കൊല്ലപ്പെടുത്തിയത്. പ്രതികളായ കാർത്തിക് (22), ശശാങ്ക് (20), സാഗർ (20), ദർശൻ (22), കുശാൽ (20) എന്നിവർ ഭക്ഷണ വിതരണ ഏജന്റുമാരായിരുന്നു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് കുമാറിനെ ആക്രമിച്ചതായും അദ്ദേഹത്തിന്റെ കണ്ണുകൾ, ചെവികൾ, നെഞ്ച് എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്. ഗുരുതരമായ രക്തസ്രാവമുണ്ടായ കുമാർ ചികിത്സയ്ക്കിടെ മരിച്ചു.

രാജഗോപാൽ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts