വേനൽ കനക്കുന്നു; നഗരത്തിൽ കുടിവെള്ളം പാഴാക്കിയാൽ പിഴ ചുമത്താൻ ജലബോർഡ്; നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കോൾ സെന്റർ ആരംഭിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: ഭൂഗർഭജലക്ഷാമം മൂലം ഉണ്ടാകാൻ സാധ്യതയുള്ള വേനൽക്കാല ജലപ്രതിസന്ധി കണക്കിലെടുത്ത്, കുടിവെള്ളം പാഴാക്കുന്നത് തടയാൻ കർശന നടപടികളുമായി ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി).

കാര്യക്ഷമമായ ജല ഉപയോഗം ഉറപ്പാക്കുന്നതിനായാണ് നടപടി, കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് അറിയിച്ച് ബിഡബ്ല്യുഎസ്എസ്ബി ( BWSSB ) ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ ഉത്തരവ് പുറപ്പെടുവിച്ചു.

1964 ലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ആക്ടിലെ സെക്ഷൻ 33 ഉം 34 ഉം അനുസരിച്ച്, വാഹനങ്ങൾ കഴുകൽ, പൂന്തോട്ടപരിപാലനം, നിർമ്മാണം, അലങ്കാര ജലധാരകൾ, വിനോദ ആവശ്യങ്ങൾ, സിനിമാ ഹാളുകളിലും മാളുകളിലും കുടിവെള്ളം ഒഴികെയുള്ള ആവശ്യങ്ങൾക്കും റോഡ് നിർമ്മാണത്തിനും വൃത്തിയാക്കലിനും കുടിവെള്ളം ഉപയോഗിക്കുന്നത് ബെംഗളൂരു നഗരത്തിനുള്ളിൽ കർശനമായി നിരോധിച്ചിരിക്കുന്നു.

  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!

വർദ്ധിച്ചുവരുന്ന താപനിലയും അടുത്തിടെ മഴയുടെ അഭാവവും മൂലം ഭൂഗർഭജലനിരപ്പ് ഗണ്യമായി കുറഞ്ഞു. വരും മാസങ്ങളിൽ ജലക്ഷാമം ഉണ്ടാകുമെന്ന് ഐഐഎസ്‌സി ശാസ്ത്രജ്ഞരുടെ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജല ഉപഭോഗം നിയന്ത്രിക്കുന്നതിനും പാഴാക്കൽ തടയുന്നതിനുമാണ് ബിഡബ്ല്യുഎസ്എസ്ബിയുടെ ഈ നിർദ്ദേശം. ജല ബോർഡ് നിയമത്തിലെ സെക്ഷൻ 109 പ്രകാരം നിയമലംഘകർക്ക് 5,000 രൂപ പിഴയും,

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് 5,000 രൂപ അധിക പിഴയും, തുടർന്നുള്ള ഓരോ ദിവസവും നടപടി പാലിക്കാത്തതിന് 500 രൂപ പിഴയും ഈടാക്കും.

*1916* എന്ന നമ്പറിൽ ബിഡബ്ല്യുഎസ്എസ്ബി കോൾ സെന്ററുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഡോ. രാം പ്രസാത് മനോഹർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts