ബെംഗളൂരു: കൊലക്കേസ് ഒതുക്കാൻ നടൻ ദർശൻ ചെലവിട്ട 40 ലക്ഷം രൂപ അദ്ദേഹത്തിന് നൽകിയെന്ന് കരുതുന്ന ബിബിഎംപി മുൻ ഡെപ്യൂട്ടി മേയർ സിഎസ് രാംമോഹൻ രാജുവിന് പോലീസ് വീണ്ടും നോട്ടീസ് അയച്ചു.
രാംമോഹൻ ചോദ്യം ചെയ്യാൻ ഹാജരാകാത്തതിനെ തുടർന്നാണിത്.
ആരാധകനെ കൊലപെടുത്തിയ സംഭവം പുറത്തറിയാതിരിക്കാൻ ദർശൻ വിവിധയാളുകൾക്ക് കൈമാറിയ 40 ലക്ഷം രൂപ രാംമോഹനാണ് നൽകിയതെന്ന് പോലീസിന് മൊഴി ലഭിച്ചിരിന്നു.
ഇതിന് പുറമെ 37.4 ലക്ഷം രൂപ ദർശന്റെ വീട്ടിൽ നിന്നും 3 ലക്ഷം രൂപ ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നിന്നും പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ 8 ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കു അടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]