വിലക്ക് ലംഘിച്ച് ഇരുചക്രവാഹനങ്ങളും പ്രവേശിക്കുന്നു; ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേ‌യിൽ വിളിച്ചു വരുത്തി അപകടങ്ങൾ

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേ‌യുടെ പ്രധാനപാതയിലേക്ക് നിരോധനം ലംഘിച്ച് ഇരുചക്രവാഹനങ്ങൾ പ്രവേശിക്കുന്നതും അപകടഭീഷണിയാകുന്നു. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ട്രാക്ടറുകൾ, ക്രെയിനുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സർവീസ് റോഡുകളിലൂടെ മാത്രം പോകാനാണ് അനുമതിയുള്ളത്. ബൈക്കുകളിൽ കൂട്ടമായിപ്പോകുന്ന വിനോദയാത്രാ സംഘങ്ങളും മറ്റുമാണ് നിയമം ലംഘിച്ച് പ്രധാനപാതയിൽ പ്രവേശിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും കുറവല്ല. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ അപകടങ്ങൾ വർധിച്ചതോടെയാണ് ഇരുചക്രവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വിലക്ക് ലംഘിക്കുന്നവരിൽ നിന്ന് 500 രൂപയാണ് പിഴയായി ഈടാക്കുന്നത്.

Read More

കാമുകന്റെ വിവാഹ ചടങ്ങിനിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലിനർ ഒഴിച്ച് യുവതി 

ലഖ്നോ: മുൻ കാമുകന്റെ വിവാഹ ചടങ്ങുകള്‍ക്കിടെ വരന്റെ മുഖത്ത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച്‌ യുവതി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം.. സംഭവത്തില്‍ പ്രതി ലക്ഷ്മിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ചിറ്റൗനി സ്വദേശി രാകേഷ് ബിന്ദ് പൊള്ളലേറ്റതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെ ലക്ഷ്മി യുവാവിനെ ആക്രമിക്കുകയായിരുന്നു. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ നടക്കുന്ന വേദിയിലെത്തിയ ലക്ഷ്മി പ്ലാസ്റ്റിക് ബാഗിലാക്കി കൈവശം കരുതിയിരുന്ന ടോയ്ലറ്റ് ക്ലീനർ യുവാവിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍…

Read More

സഹോദരിക്ക് വിവാഹ സമ്മാനം നൽകി; യുവാവിനെ ഭാര്യ അടിച്ചു കൊന്നു

ലഖ്നൗ: സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിൽ തർക്കം. യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേർന്ന് അടിച്ചുകൊന്നു. ഉത്തർപ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തിയത്. ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വർണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിർത്തു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കവുമുണ്ടായി. ഇതിനുപിന്നാലെയാണ് ഭർത്താവിനെ ‘ഒരു പാഠം പഠിപ്പിക്കണമെന്ന്’ ആവശ്യപ്പെട്ട്…

Read More

റൊട്ടി തീർന്നതിനെ ചൊല്ലി തർക്കം; യുവതിയുമായി വഴക്കിട്ട ആളെ സഹോദരനും സുഹൃത്തും കൊലപ്പെടുത്തി

ബെംഗളൂരു: റൊട്ടി തീർന്നതിന്റെ പേരില്‍ സഹോദരിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. യാദ്ഗിരി ജില്ലയിലാണ് ദലിത് യുവാവായ രാകേഷ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഫയാസ്,ആസിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. 22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയില്‍ റൊട്ടി വാങ്ങാനായി പോയി. എന്നാല്‍ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി അറിയിച്ചു. പക്ഷേ തനിക്ക് ഇന്ന് തന്നെ റൊട്ടി കിട്ടണമെന്ന് വാശിപിടിക്കുകയും അവിടെനിന്ന് ബഹളമുണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് യുവതി മാത്രമായിരുന്നു കടയിലുണ്ടായത്. പേടിച്ചുപോയ യുവതി സഹായത്തിനായി സഹോദരൻ ഫയാസിനെ വിളിച്ചു വരുത്തുകയായിരുന്നു. ഫയാസ്…

Read More

തെരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരി കുഴഞ്ഞു വീണു 

മുംബൈ: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. യവത്മാലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞിരുന്നു. മഹായുതി സഖ്യത്തിന്റെ സ്ഥാനാർഥിയായ രാജശ്രീ പട്ടേലിന് വേണ്ടി പ്രചാരണം നടത്താനാണ് ഗഡ്കരി യവത്മാലിയില്‍ എത്തിയത്. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർഥിയാണ് രാജശ്രീ പട്ടേല്‍.

Read More

കേരളത്തിൽ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. ഇങ്ങനെ വർഷത്തില്‍ 12 ദിവസം മദ്യവില്‍പ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൂടാതെ, ഇത് ദേശീയ-അന്തർദേശീയ കോണ്‍ഫറൻസുകളില്‍നിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച്‌ ഈ നിർദേശത്തെക്കുറിച്ച്‌ കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിവറേജ് വില്‍പ്പനശാലകള്‍ ലേലംചെയ്യുക, മൈക്രോവൈനറികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും…

Read More

ശ്രീരാമന്റെ ചിത്രം അലേഖനം ചെയ്ത പ്ലേറ്റിൽ ബിരിയാണി വിളമ്പി ; കടയുടമ പിടിയിൽ 

ഡല്‍ഹി : ശ്രീരാമചിത്രം ആലേഖനം ചെയ്ത പ്ലേറ്റുകളില്‍ ബിരിയാണി വിളമ്പിയ കടയുടമ പിടിയില്‍. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഇയാളെ പിടികൂടിയത് . വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ജഹാംഗീർപുരിയിലാണ് സംഭവം . ബിരിയാണി കടയില്‍ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിള്‍ പ്ലേറ്റുകളില്‍ ശ്രീരാമന്റെ ഫോട്ടോ പ്രാദേശിക ഹിന്ദു സംഘടനകള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന്, ഇതേ ചൊല്ലി അവർ കച്ചവടക്കാരനുമായി സംസാരിച്ചു. ഉപയോഗിച്ച പ്ലേറ്റുകള്‍ ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി. കടയ്‌ക്ക് സമീപം സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി. ശ്രീരാമന്റെ ഫോട്ടോ പതിച്ച പ്ലേറ്റുകളുടെ പാക്കറ്റ് കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും…

Read More

ഭാര്യയുടെ മുന്നിൽ വച്ച് ബലാത്സംഗം ചെയ്യുകയും മതം മാറാൻ നിർബന്ധിച്ചതായും പരാതി 

ബെംഗളൂരു: യുവതിയെ തൻ്റെ ഭാര്യയുടെ മുന്നില്‍ വെച്ച്‌ ബലാത്സംഗം ചെയ്യുകയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി പരാതി. ആവശ്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരത്തുമെന്ന് ഭീക്ഷണിപെടുത്തിയതായും പറയുന്നു. നെറ്റിയില്‍ നിന്നും കുങ്കുമം തുടച്ച ബുർഖ ധരിക്കാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഭർത്താവും ഭാര്യയും ഉലപ്പെട്ട ഏഴു പേർക്കെതിരെ പോലീസ് കേസ് എടുത്തു. പ്രതിയുടെ പേര് റഫീക്ക് എന്ന തിരിച്ചറിഞ്ഞിട്ടുണ്ട് . ബെലഗാവിയില്‍ ഇന്നലെ ആയിരുന്നു സംഭവം. വിവാഹിതയായ യുവതിയെ നിർബന്ധിച്ച്‌ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും പീഡിപ്പിക്കുകയും…

Read More

എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽ കുടുങ്ങി മരിച്ചു 

ഹൈദരാബാദ്: കിർഗിസ്ഥാനില്‍ തണുത്തുറഞ്ഞ വെള്ളച്ചാട്ടത്തിനടിയില്‍ കുടുങ്ങി ആന്ധ്രാപ്രദേശ് സ്വദേശി 21 കാരനായ മെഡിക്കല്‍ വിദ്യാർഥി മരിച്ചു. ആന്ധ്രാപ്രദേശ് അനകപ്പള്ളിയില്‍ നിന്നുള്ള ദാസരി ചന്തു എന്ന വിദ്യാർഥിയാണ് മരിച്ചത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു ചന്തു. സുഹൃത്തുക്കളായ നാല് വിദ്യാർഥികള്‍ക്കൊപ്പം ഞായറാഴ്ച വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു ചന്തു. കുളിക്കുന്നതിനിടെ മഞ്ഞുപാളിയില്‍ കുടുങ്ങിയാണ് ചന്തു മരിച്ചത്. മകൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡിയുമായി ബന്ധപ്പെട്ടതായി ചന്ദുവിൻ്റെ മാതാപിതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി കിർഗിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം അനകപ്പള്ളിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

Read More

നേഹയുടെ കൊലപാതകം; അന്വേഷണം സി.ഐ.ഡി.ക്ക് കൈമാറി; വിചാരണയ്ക്ക് പ്രത്യേക കോടതി

ബെംഗളൂരു : ഹുബ്ബള്ളിയിലെ കോളേജ് വിദ്യാർഥിനിയെ കാമ്പസിൽ കൊലപ്പെടുത്തിയ കേസ് സി.ഐ.ഡി.ക്ക് കൈമാറി. കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സമയബന്ധിതമായി പ്രതിക്കെതിരേ കുറ്റപത്രം നൽകുമെന്നും വിധി വേഗത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു. ഹുബ്ബള്ളി-ധാർവാഡ് മുൻസിപ്പൽ കോർപ്പറേഷൻ കോൺഗ്രസ് അംഗം നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്താണ്(23) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട നേഹയുടെ മുൻ സഹപാഠിയായ ഫയസ് കൊണ്ടുനായകിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സംഭവത്തിനു പിന്നിൽ ലവ് ജിഹാദാണെന്ന ആരോപണം ഹിന്ദു സംഘടനകളും ബി.ജെ.പി.യും ശക്തമാക്കുന്നതിനിടെയാണ് സർക്കാർ നടപടി. കേസ്…

Read More