കർണാടകയിൽ 24 പുതിയ COVID-19 കേസുകൾ രേഖപ്പെടുത്തി; കേസുകൾ കൂടുതൽ ബെംഗളൂരുവിൽ; പോസിറ്റീവ് നിരക്ക് 1.06 ശതമാനം

ബെംഗളൂരു: കൊവിഡ്-19 പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുമ്പോഴും വ്യാഴാഴ്ച കേസുകളുടെ എണ്ണം നേരിയ തോതിൽ ഉയർന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 105 കോവിഡ്-19 രോഗികളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 11 രോഗികളെ ഡിസ്ചാർജ് ചെയ്ത് ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം 2,263 ടെസ്റ്റുകളാണ് സംസ്ഥാന സർക്കാർ നടത്തിയത്. ഇതിൽ 1,791 ആർടിപിസിആർ, 472 റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തി. പോസിറ്റീവ് നിരക്ക് 1.06 ശതമാനമാണ്.

  ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിലിടിച്ചു;

ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, സംസ്ഥാനത്ത് ആകെ 105 സജീവ കേസുകൾ ഉണ്ട്, അതിൽ 85 പേർ ഹോം ഐസൊലേഷനിലും 20 പേർ ആശുപത്രികളിലുമാണ്. ഒമ്പത് രോഗികൾ ഐസിയുവിലും 11 പേർ കോവിഡ് 19 വാർഡുകളിലുമാണ്.

സംസ്ഥാനത്തെ ജില്ലകളിൽ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കോവിഡ്-19 സജീവ കേസുകൾ ഉള്ളത് ബെംഗളുരുവിലാണ്., ബെംഗളൂരുവിൽ 93 സജീവ കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 1,540 ടെസ്റ്റുകൾ നടത്തി അതിൽ 23 എണ്ണം പോസിറ്റീവായി. മൈസൂരുവിൽ ആറ് സജീവ കേസുകളും ബല്ലാരി ജില്ലയിൽ മൂന്ന് കേസുകളുമുണ്ട്.

  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു

ശനിയാഴ്ച മുതൽ ടെസ്റ്റിംഗ് 5,000 ആയി ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു, സംസ്ഥാനത്ത് കൂടുതൽ കോവിഡ് -19 കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ആളുകൾ പരിഭ്രാന്തരാകരുതെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിക്കുകയും വലിയ തോതിൽ ആളുകൾ കൂട്ടംകൂടുന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് പോലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

സംസ്ഥാനത്തെ കോവിഡ് -19 സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനും അവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി സാങ്കേതിക ഉപദേശക സമിതിയുമായി ഏകോപിപ്പിക്കുന്നതിനുമായി ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts