ട്രക്കും ജീപ്പും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർ മരിച്ചു.

ബംഗളൂരു: കലബുറഗി -അഫ്സൽപൂർ ഹൈവേയിൽ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയടക്കം നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം , പരിക്കേറ്റവർ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി 11.30 ഓടെ അഫ്‌സൽപൂരിൽ നിന്ന് മല്ലാബാദിലേക്ക് പോകുകയായിരുന്ന കെഎ-32 എം 3472 നമ്പർ ജീപ്പാണ് അപകടത്തിൽപെട്ടതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു .

കലബുറഗിയിൽ നിന്ന് വരികയായിരുന്നു ട്രക്കിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ജീപ്പ് ഡ്രൈവർ സന്തോഷ് (40), ശങ്കർ (55), സിദ്ധമ്മ (50), ഹുച്ചപ്പ (5) എന്നിവരാണ് മരിച്ചത്. 30 കാരിയായ പൂജ ഗുരുതരമായി പരിക്കേറ്റ് കലബുറഗി ആശുപത്രിയിൽ ചികിത്സയിലാണ്.

മരിച്ചവരെല്ലാം ദിവസ വേതന തൊഴിലാളികളാണ്.

കലബുറഗി ജില്ലയിലെ അലന്ദ് താലൂക്കിലെ മഡിയാൽ ഗ്രാമവാസികളാണ് കൊല്ലപ്പെട്ടവരെല്ലാം.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകുമെന്ന് അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു.

അഫ്സൽപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച നിലയിലാണോ എന്ന് കണ്ടെത്താൻ വൈദ്യപരിശോധന നടത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണ്ടാമൃഗത്തിന്റെ ആക്രമണം: യുവ മൃഗഡോക്ടർ കൊല്ലപ്പെട്ടു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us