അമ്മയ്ക്കായുള്ള കാത്തിരിപ്പ് ‘അവസാനിച്ച് കുട്ടിയാന യാത്രയായി

പാലക്കാട്: അട്ടപ്പാടി പാലൂരില്‍ കൂട്ടംതെറ്റി ജനവാസമേഖലയില്‍ എത്തി ദിവസങ്ങളോളം അമ്മയെ കാത്തിരുന്ന കുട്ടിയാന ചരിഞ്ഞു. കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് പാലൂരിലെ ജനവാസമേഖലയില്‍ കൂട്ടം തെറ്റി കുട്ടിയാന എത്തിചേര്‍ന്നത്.

രാവിലെ പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കുട്ടിയാനയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയില്‍ സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

പിന്നാലെ മണിക്കൂറുകള്‍ കഴിഞ്ഞ് തള്ളയാന കുഞ്ഞിനെ കാടുകയറ്റി കൊണ്ടുപോയിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കുട്ടിയാന വീണ്ടും  ജനവാസമേഖലയിലെത്തുകയായിരുന്നു. ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പില്‍ ആയിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്.

രാത്രി കുട്ടിയാനയ്ക്ക് അരികില്‍ വരെ അമ്മയാന എത്തിയിരുന്നെങ്കിലും കുട്ടിയാനയെ കൂട്ടാതെ വനത്തിലേക്ക് തന്നെ മടങ്ങി. കഴിഞ്ഞദിവസങ്ങളില്‍ കുട്ടിയാനക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വെറ്റനറി ഡോക്ടര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയിരുന്നു. മറ്റ് വഴികളില്ലെങ്കില്‍ ആനയെ പരിപാലന കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിരിക്കേയാണ് കഴിഞ്ഞദിവസം പെട്ടെന്ന് അവശനിലയിലായ കുട്ടിയാന ചരിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
[masterslider id="10"]

Related posts