ബസ് സമരം തുടരുന്നു; ജോലിക്ക് ഹാജരാകാത്തതിന് കാരണം കാണിക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർക്ക് നോട്ടീസ് നൽകി.

ബെംഗളൂരു: ഇന്നലെ ആരംഭിച്ച സംസ്ഥാനത്തെ ആർ.ടി.സി.ബസ് സമരം തുടരുന്നു.

ജോലിക്ക് ഹാജരാകാത്തതിൻ്റെ കാരണം കാണിച്ചു കൊണ്ടുള്ള നോട്ടീസ് മാനേജ്മെൻറ് ജീവനക്കാർക്ക് നൽകിത്തുടങ്ങി.

അതേ സമയം എൻ.ഇ.കെ.ആർ.ടി.സിയുടെ 54 ബസുകൾ കെ.എസ്.ആർ.ടി.സിയുടെ 38 ബസുകൾ ബി.എം.ടി.സി.യുടെ 14 ബസുകൾ ഇന്ന് സംസ്ഥാനത്ത് സർവീസ് നടത്തി.

ട്രൈയിനികളെ ഉപയോഗിച്ച് കൂടുതൽ ബസ് സർവീസുകൾ നടത്താൻ ശ്രമം മാനേജ്മെൻറ് തുടരുകയാണ്, എന്നാൽ ഒന്നര ലക്ഷം ജീവനക്കാർ ജോലി ചെയ്തിരുന്നിടത്ത് വലിയ മാറ്റമൊന്നും വരുത്താൻ കഴിയുന്നില്ല.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ഉഗാദി ഉൽസവ കാലം മുൻനിർത്തി തമിഴ്നാട്, ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലേക്ക് കോോർപറേഷൻ്റേയും സ്വകാര്യ ബസുകളുടേേയും സഹായത്തോടെ 500 സർവീസുകൾ നടത്തുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ശിവയോഗി കലസാദ് അറിയിച്ചു.

അതേ സമയം വേണ്ടത്ര ബസ് സർവ്വീസുകൾ ഇല്ലാത്തതിനാൽ സാധാരണ യാത്രക്കാരുടെ ദുരിതം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
[masterslider id="10"]

Related posts

Click Here to Follow Us