ബാറിൽ ബഹളം അക്രമാസക്തമായി; യുവാവിന്റെ അറുത്ത മുഷ്ടി നായ കൊണ്ടുപോയി

ബെംഗളൂരു: മഹാലക്ഷ്മിപുരം പോലീസ് പരിധിയിലെ കുറുബറഹള്ളി പ്രദേശത്ത് ഒരു യുവാവിന്റെ ഇടതുകൈയുടെ അറ്റുപോയ മുഷ്‌ടി തെരുവ് നായ കൊണ്ടുപോയി. 21 കാരനായ എസ് പ്രജ്വലും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി ബാറിൽ വഴക്കുണ്ടാക്കുകയും ബാർ ജീവനക്കാർ അവരെ പുറത്താക്കുകയും ചെയ്തു.

തുടർന്ന് പ്രജ്വലും സംഘവും സിഗരറ്റ് വലിക്കാനായി പാർക്കിന് സമീപം പോയി. അക്രമി സംഘം സ്ഥലം വിട്ട് കാറിൽ മടങ്ങുമ്പോൾ ഇവരെ കണ്ട പ്രജ്വലിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, പ്രതി പ്രജ്വലിനെ പിടികൂടുകയും ഇടതുകൈയുടെ മുഷ്ടിയിലും വലതുകൈയിലെ വിരലുകളിലും വെട്ടുകത്തികൊണ്ട് വെട്ടുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജെസി നഗറിലെ ശിവക്ഷേത്ര പാർക്കിന് സമീപമായിരുന്നു ആക്രമണം.

പ്രജ്വലിനെ സുഹൃത്തുക്കൾ വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും ഒരു അപകടത്തെ തുടർന്ന് തന്റെ മുഷ്ടി നഷ്ടപ്പെട്ടതായി ഡോക്ടർമാരോട് പറഞ്ഞു. തിങ്കളാഴ്ച അമ്മ സുധ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നായ മുഷ്ടി എടുത്തുകൊണ്ടു പോയതായി പൊലീസ് പറഞ്ഞു.

പ്രതികൾ മദ്യപിക്കുന്നതിനിടെ എതിർ ടേബിളിൽ ഇരുന്ന ഇരയ്ക്കും സുഹൃത്തുക്കൾക്കും നേരെ ടിഷ്യൂ പേപ്പർ എറിഞ്ഞു. ഈ നിസാര കാരണം ഗ്രൂപ്പുകൾ തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ഇര യഥാർത്ഥ കാരണം മറച്ചുവെച്ച് ഒരു നിർമ്മാണ സ്ഥലത്ത് നടന്ന അപകടമാണെന്ന് തോന്നിപ്പിക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്നും, പ്രതികൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതികളിൽ ഹരീഷ്, അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാൾ പിടിയിലായി. ഏകദേശം മൂന്ന് വർഷം മുമ്പ്, മൂടലപാളയിലെ താമസക്കാരനായ പ്രജ്വലിനും ഇതേ സംഘവുമായി തർക്കമുണ്ടായിരുന്നു, ഇതിന് പ്രതികാരമായാണ് ആക്രമണമെന്ന് സംശയിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾക്കൊപ്പം വധശ്രമത്തിനും മഹാലക്ഷ്മിപുരം പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us