വെള്ളം ശുദ്ധീകരിക്കാൻ രണ്ട് ദിവസം കൂടി ആവശ്യപ്പെട്ട് ബിബിഎംപി മേധാവി തുഷാർ ഗിരിനാഥ്

ബെംഗളൂരു: അടുത്ത മഴ പെയ്യുന്നത് തങ്ങളുടെ ദുരവസ്ഥയ്‌ക്ക് ആക്കം കൂട്ടുമെന്ന് ഭയന്ന് കഴിയുകയാണ് പൗരന്മാർ. വെള്ളപ്പൊക്കം ഇനിയും വറ്റിച്ചിട്ടില്ലാത്തതിനാൽ, പുതുമഴ കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് വെള്ളം വറ്റിക്കാൻ ബിബിഎംപിക്ക് രണ്ട് ദിവസം കൂടി വേണ്ടിവരുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് ചൊവ്വാഴ്ച പറഞ്ഞു.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

“ഞങ്ങൾ വെള്ളം വറ്റിച്ചു തുടങ്ങി, അധിക ജീവനക്കാരെയും യന്ത്രസാമഗ്രികളെയും വിന്യസിച്ചിട്ടുണ്ട്. എല്ലാ ദിവസവും മഴ പെയ്യുന്നതിനാൽ, തടാകങ്ങൾ നിറഞ്ഞിരിക്കുന്നു. അതിനാൽ, ഈ ഘടകങ്ങൾ പരിഗണിച്ച് ഞങ്ങൾ ഞങ്ങളുടെ ജോലി നിർവഹിക്കേണ്ടതുണ്ട്, എന്ന് അദ്ദേഹം പറഞ്ഞു. വർത്തൂർ തടാകത്തിൽ നിന്നുള്ള വെള്ളം ദക്ഷിണ പിനാകിനിയിലേക്കും മറ്റിടങ്ങളിലേക്കും ഒഴുക്കിവിട്ടു. ഇതോടെ ബെല്ലന്തൂർ തടാകത്തിലെ വെള്ളവും തിരിച്ചുവിട്ട് താഴേക്ക് തുറന്നുവിട്ടു. അഴുക്കുചാലുകളിൽ നിന്ന് വെള്ളം ഇറങ്ങുമ്പോൾ മാത്രമേ പമ്പ്സെറ്റുകൾ ഉപയോഗിക്കാൻ കഴിയൂ, ഇതിന് കുറച്ച് സമയമെടുക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭക്ഷ്യവിഷബാധയല്ല; എട്ടുവയസ്സുകാരന് മരിച്ചത് ഉറക്കത്തിനിടെ പാമ്പു കടിയോറ്റ്; സഹോദരനും കടിയേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
[masterslider id="10"]

Related posts

Click Here to Follow Us