മഠം ലൈംഗികാതിക്രമക്കേസ്: മുരുഘ ഹോസ്റ്റലിൽ നിന്ന് 37 പെൺകുട്ടികളുടെ താമസം മാറ്റി

KIDS CHILD RAPE

ബെംഗളൂരു: മുരുഘ മഠാധിപതി ശിവമൂർത്തി സ്വാമി ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസ് വിദ്യാർത്ഥികളായ ഇരകളുടെ റസിഡൻഷ്യൽ വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ നീണ്ട കരിനിഴൽ വീഴ്ത്തിയതോടെ, ചിത്രദുർഗയിലെ മഠം നടത്തുന്ന രണ്ട് ഹോസ്റ്റലുകളിലായി താമസിച്ചിരുന്ന 37 പെൺകുട്ടികളെ വീടിനടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റി.

മഠം നടത്തുന്ന ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികൾ മൂന്ന് വർഷത്തിലേറെയായി തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് മഠാധിപതിയും മറ്റ് നാല് പേർക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) 2012 പ്രകാരം കേസെടുത്തിരുന്നു.

  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ

സ്വാമിയെയും ഹോസ്റ്റൽ വാർഡനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. കേസിൽ നിയമം അതിന്റെ വഴിക്ക് പോകുന്നതിനാലാണ്, മഠം നടത്തുന്ന ബസവ, അക്കമഹാദേവി ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന 37 പെൺകുട്ടികളെ കർണാടകയിലെ സർക്കാർ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് മാറ്റിയത്. ചിത്രദുർഗ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലേക്കാണ് പെൺകുട്ടികളെ മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts