മഠം ലൈംഗികാതിക്രമക്കേസ്: മുരുഘ ഹോസ്റ്റലിൽ നിന്ന് 37 പെൺകുട്ടികളുടെ താമസം മാറ്റി

KIDS CHILD RAPE

ബെംഗളൂരു: മുരുഘ മഠാധിപതി ശിവമൂർത്തി സ്വാമി ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസ് വിദ്യാർത്ഥികളായ ഇരകളുടെ റസിഡൻഷ്യൽ വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ നീണ്ട കരിനിഴൽ വീഴ്ത്തിയതോടെ, ചിത്രദുർഗയിലെ മഠം നടത്തുന്ന രണ്ട് ഹോസ്റ്റലുകളിലായി താമസിച്ചിരുന്ന 37 പെൺകുട്ടികളെ വീടിനടുത്തുള്ള സർക്കാർ സ്കൂളുകളിലേക്ക് മാറ്റി.

മഠം നടത്തുന്ന ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് പെൺകുട്ടികൾ മൂന്ന് വർഷത്തിലേറെയായി തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് മഠാധിപതിയും മറ്റ് നാല് പേർക്കെതിരെയും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) 2012 പ്രകാരം കേസെടുത്തിരുന്നു.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

സ്വാമിയെയും ഹോസ്റ്റൽ വാർഡനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. കേസിൽ നിയമം അതിന്റെ വഴിക്ക് പോകുന്നതിനാലാണ്, മഠം നടത്തുന്ന ബസവ, അക്കമഹാദേവി ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന 37 പെൺകുട്ടികളെ കർണാടകയിലെ സർക്കാർ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് മാറ്റിയത്. ചിത്രദുർഗ ജില്ലയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലേക്കാണ് പെൺകുട്ടികളെ മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രവചനാതീതമായി പലപ്പോഴും പെരുമഴ; ടെക് സിറ്റിക്ക് രക്ഷയാകേണ്ട റഡാർ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടയർ പൊട്ടിത്തെറിച്ചു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ പിക്കപ്പ് ട്രക്ക് മറിഞ്ഞു
[masterslider id="10"]

Related posts