റോഡ് നന്നാക്കാൻ ദക്ഷിണ കന്നഡയ്ക്ക് 12 കോടി

ബെംഗളൂരു: സംസ്ഥാനത്തെ തകർന്ന റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര പ്രവൃത്തികൾ നടത്തുന്നതിന് ഫണ്ട് അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി സിസി പാട്ടീൽ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും കുഴികൾ നികത്തുന്നതിനുമായി ദക്ഷിണ കന്നഡയ്ക്ക് 12 കോടി രൂപയും ഉഡുപ്പിക്ക് 7.5 കോടി രൂപയും അനുവദിച്ചു. മൺസൂണിന് ശേഷം ശാശ്വത പുനഃസ്ഥാപനം നടത്തുമെന്ന് മംഗളൂരുവിൽ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

ഈ വർഷം ശരാശരിയേക്കാൾ കൂടുതൽ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇതുമൂലം റോഡുകൾ തകർന്നിട്ടുണ്ട്. താൽക്കാലികമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെമ്പണ്ണ ’40 ശതമാനം കമ്മീഷൻ’ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ കോൺഗ്രസിൽ നിന്ന് എങ്ങനെയാണ് കമ്മീഷൻ വാങ്ങിയതെന്ന് കെമ്പണ്ണ വെളിപ്പെടുത്തട്ടെയെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts