നീറ്റ് പരീക്ഷ ഹാളിൽ അടിവസ്ത്രം ഊരിമാറ്റാൻ നിർബന്ധിതരായി; വെളിപ്പെടുത്തലുമായി കൂടുതൽ വിദ്യാർത്ഥികൾ

കൊച്ചി: സുരക്ഷാ കാരണങ്ങളാൽ കേരളത്തിലെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ നീറ്റ് പരീക്ഷാർത്ഥികൾ അടിവസ്ത്രം അഴിക്കാൻ നിർബന്ധിതരായതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ, സമാനമായ ആരോപണങ്ങളുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തിയതോടെ വിഷയം ചർച്ചയാവുക ആണ്.

ജൂലായ് 17-ന് ഞായറാഴ്ച, തന്റെ മകളെയും മറ്റ് വിദ്യാർത്ഥിനികളെയും അടിവസ്ത്രമില്ലാതെ പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥിയുടെ രക്ഷിതാവ് കൊല്ലം റൂറൽ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

ആയൂരിലെ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഹാജരാകുകയായിരുന്നു വിദ്യാർഥികൾ. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ നടത്തുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ്. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, വിദ്യാർത്ഥികളെ പരിശോധിച്ച വ്യക്തികൾ എൻ‌ടി‌എയിൽ നിന്നാണ് അയച്ചതെന്നും കോളേജ് നിയോഗിച്ചിട്ടില്ലെന്നും മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി അധികൃതർ പറഞ്ഞു. എന്നാൽ, കേന്ദ്രത്തിൽ ഇത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള എൻടിഎ അധികൃതർ നിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts