കർണാടകയിലെ തീരദേശ ജില്ലകളിൽ കനത്ത മഴ; മംഗളൂരുവിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു : ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ തീരദേശ ജില്ലകളിൽ ബുധനാഴ്ച രാത്രി മുതൽ കനത്ത മഴ തുടരുകയാണ്, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു. മംഗളൂരുവിലെ ജില്ലാ ഭരണകൂടം പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകൾക്ക് ജൂൺ 30 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ രാവിലെ തന്നെ സ്‌കൂളുകളിൽ എത്തിയതിനാൽ ആവശ്യമായ മുൻകരുതലുകളോടെ ക്ലാസുകൾ നടത്താൻ മാനേജ്‌മെന്റുകൾക്ക് നിർദ്ദേശം നൽകിയതായി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര അറിയിച്ചു.

  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

ജൂലൈ 1 വെള്ളിയാഴ്ച വരെ മംഗളൂരുവിൽ ഓറഞ്ച് അലർട്ടും ജൂലൈ 4 വരെ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം മഴയിൽ തകർന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിർത്താതെ പെയ്യുന്ന മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി. പമ്പ്‌വെൽ, തൊക്കോട്ട്, കൊട്ടാര ചൗക്കി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടതായും വാഹനങ്ങൾ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഉഡുപ്പിയിലും പലയിടത്തും കനത്ത മഴ പെയ്തു. മൂന്ന് സ്ഥലങ്ങൾ – കാർക്കള താലൂക്കിലെ ശിവപുര (189 മില്ലിമീറ്റർ), വർണ്ണഗ (183 മില്ലിമീറ്റർ), ഉഡുപ്പി ജില്ലയിലെ ഹെബ്രി (265 മില്ലിമീറ്റർ) എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം: വരുന്നു 11 മേൽപാലങ്ങള്‍ കൂടി; മന്ത്രിസഭയുടെ അംഗീകാരം
[masterslider id="10"]

Related posts

Click Here to Follow Us