പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ റിപ്പോർട്ട് തേടുന്നു; പരസ്പരം പഴിചാരി പൗര ഏജൻസികൾ

ബെംഗളൂരു: നഗരത്തിലെ, പ്രത്യേകിച്ച് കൊമ്മഘട്ടയിലെയും മാരിയപ്പനപാളയത്തിലെയും ജ്ഞാനഭാരതി കാമ്പസിലെയും റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകൾ റിപ്പോർട്ട് തേടുമ്പോഴും, ഏകോപനമില്ലായ്മ വീണ്ടും തുറന്നുകാട്ടി പൗര ഏജൻസികൾ പരസ്പരം പഴിചാരുന്നു.

എന്തുകൊണ്ടാണ് റോഡിൽ നീരൊഴുക്ക് ഉണ്ടായതെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് പരിശോധിക്കണമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. കൃത്യമായ കാരണം കണ്ടെത്തുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും റോഡ് കുഴിച്ച് തുറക്കുമെന്നും ഇത് ഭാഗികമായി മാത്രമേ ചെയ്യുകയുള്ളു എന്നും മുഴുവൻ ഭാഗവും ഗതാഗതത്തിനായി അടയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാവിളയാട്ടം; പോലീസിനെ നോക്കിനിൽക്കെ സഹപ്രവർത്തകന്റെ ഓട്ടോ തകർത്തു!

ജ്ഞാനഭാരതി കാമ്പസിലെ റോഡ് തകർന്നതുമായി മെട്രോയ്ക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ബിബിഎംപി റവന്യൂ സ്‌പെഷ്യൽ കമ്മീഷണർ ദീപക്, ബേസ് കാമ്പസിലേക്കുള്ള BWSSB വാട്ടർ കണക്ഷനും ചില പ്രശ്‌നങ്ങളുള്ളതാണ് എന്നും അഭിപ്രായപ്പെട്ടു. എന്നാൽ വെള്ളിയാഴ്ച ബിബിഎംപി ഉദ്യോഗസ്ഥരുമായി സ്ട്രെച്ച് പരിശോധിച്ചെന്നും പൈപ്പ് ലൈൻ ചോർച്ചയോ നീരൊഴുക്കോ കണ്ടെത്തിയിട്ടില്ലെന്ന് BWSSB ചെയർമാൻ എൻ ജയറാം പറഞ്ഞു. “ബിബിഎംപി കൃത്യമായ കാരണം കണ്ടെത്തണമെന്നും പൈപ്പ് ലൈൻ പ്രശ്‌നമായിരുന്നെങ്കിൽ വലിയ ചോർച്ചയുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഉപയോഗിക്കുന്ന സ്‌ട്രെച്ചുകളിലല്ല, ചുറ്റുപാടുമുള്ള റോഡുകളിലാണ് കുഴികളും ടാർ അടർന്നതും റോഡിന്റെ തകർച്ചയുമെന്ന് ഗിരിനാഥ് പറഞ്ഞു. ഏഴു മാസത്തിനിടെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി രണ്ടുതവണയും ജ്ഞാനഭാരതി റോഡ് നന്നാക്കിയിരുന്നു. പാച്ച് വർക്കിനായി ഇത്തവണ ആറ് കോടി രൂപ ചെലവഴിച്ചതായും ബിബിഎംപി അവകാശപ്പെട്ടു.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

സ്പെഷ്യൽ കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ചീഫ് സെക്രട്ടറിക്കും സിഎംഒയ്ക്കും അവിടെ നിന്ന് പിഎംഒയ്ക്കും അയയ്ക്കുമെന്നും ഗിരിനാഥ് പറഞ്ഞു. കാരണത്തിന്റെ അടിസ്ഥാനത്തിൽ കരാറുകാർക്കും എൻജിനീയർമാർക്കുമെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ടാർ ചെയ്ത റോഡുകളിൽ ടാർ അടർന്ന് 10-12 മീറ്റർ വരെ വലിയ പാടുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts