കെജിഎഫ് 2 സ്‌ക്രീനിങ്ങിനിടെ കർണാടക തിയേറ്ററിൽ ഉണ്ടായ വെടിവെപ്പ്; ബിഹാറിൽ നിന്ന് 3 പേർ അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ ഹവേരി ജില്ലയിലെ ഷിഗ്ഗോണിലെ സിനിമ തിയേറ്ററിൽ കെജിഎഫ്: 2 സിനിമ കണ്ട ഒരാളെ വെടിവച്ച പ്രതിക്ക് തോക്ക് എത്തിച്ചുകൊടുത്ത മൂന്ന് പേരെ ബിഹാറിൽ നിന്ന് മെയ് 31 ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വെടിവച്ച വസന്ത് കുമാർ ആശുപത്രിയിൽ സുഖം പ്രാപിചുവരുകയാണ്.

“തീയറ്റർ #ഷൂട്ടൗട്ട് അന്വേഷണത്തിന്റെ തുടർച്ചയിൽ, ബീഹാറിലെ മുൻഗേര (മുംഗർ) ജില്ലയിലെ ബർഹാദ് ഗ്രാമത്തിൽ നിന്ന് ഷിഗ്ഗാവി #ഷൂട്ടൗട്ട് സംഭവവുമായി ബന്ധപ്പെട്ട് 03 പേരെ #ഹാവേരിപോലീസ് അറസ്റ്റ് ചെയ്തു,” ജില്ലാ പോലീസ് സൂപ്രണ്ട് ഹനുമന്തരായ ട്വീറ്റ് ചെയ്തു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

ഏപ്രിൽ 19ന് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് മുഖ്യപ്രതി മഞ്ജുനാഥ് പാട്ടീൽ വസന്തകുമാറിനെ സിനിമാ ഹാളിൽ വച്ച് വെടിവച്ചു. ആയുധം, 15 ലൈവ് ബുള്ളറ്റുകൾ, ഒരു സ്കൂട്ടർ, മൊബൈൽ ഫോൺ എന്നിവയുമായി മെയ് 19 ന് പാട്ടീലിനെ പോലീസ് പിടികൂടി. ഇയാളുടെ കൂട്ടാളി ഇസ്മയിലിനെ പിന്നീട് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച അറസ്റ്റിലായ മൂന്ന് പേർ സംഭവത്തിന് ഉപയോഗിച്ച പിസ്റ്റളും വെടിയുണ്ടകളും എത്തിച്ചുനൽകിയതായി പോലീസ് പറഞ്ഞു. മുഹമ്മദ് സമദ് അലാമ, മുഹമ്മദ് ആസിഫ്, സഹീദ് ചന്ദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ബിഹാറിലെ മുൻഗർ ജില്ലയിലെ മിർസാപൂർ ബരാദ ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts