മതപരിവർത്തന വിരുദ്ധ ബില്ലിന് ഓർഡിനൻസായി അംഗീകാരം നൽകി കർണാടക മന്ത്രിസഭ

ബെംഗളൂരു :   കർണാടകമതപരിവർത്തന വിരുദ്ധ ബില്ലിന് ഓർഡിനൻസായി വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്.

നിയമസഭയും കൗൺസിലും നീട്ടിവെക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ഈ വഴി സ്വീകരിക്കാൻ തീരുമാനിച്ചത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർക്കാർ ഈ നീക്കം ഓർഡിനൻസ് വഴി നടപ്പാക്കാൻ പോകുകയാണെന്ന് നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നതാണ്. 

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

മതപരിവർത്തനംവിവാഹത്തിലൂടെയോ, ജോലി തുടങ്ങിയ പ്രേരണകളിലൂടെയും സംസ്ഥാനത്ത് വിവാദങ്ങൾ സൃഷ്ടിച്ച ബിൽ നിരോധിക്കാൻ നിർദ്ദേശിക്കുന്നുണ്ട് കൂടാതെ നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് 3 മുതൽ 5 വർഷം വരെ തടവും 25,000 രൂപ പിഴയും ബില്ലിൽ നിർദേശിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി-പട്ടികവർഗക്കാരെയോ മതം മാറ്റുന്നതിന് 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ബില്ലിൽ നിർദ്ദേശിക്കുന്നു. കൂടാതെ, കൂട്ട മതപരിവർത്തനം നിരോധിക്കുകയും 3 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുകയും ചെയ്യും.

  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!

കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടക നിയമസഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഭരണകക്ഷിയായ ബി.ജെ.പിക്ക് ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവുള്ള ലെജിസ്ലേറ്റീവ് കൗൺസിലിൽ ഇത് പാസാക്കേണ്ടതുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയിംസ് വിഷയത്തിൽ 'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; വിശദീകരണവുമായി സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us