സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നു; ഹിന്ദു സംഘടനകൾ

ബെംഗളൂരു : സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നതായി ഹിന്ദു സംഘടനകൾ ആരോപിച്ചതിനെ തുടർന്ന് ഏപ്രിൽ 25 തിങ്കളാഴ്ച കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ബെംഗളൂരുവിലെ സ്കൂൾ സന്ദർശിച്ചു. ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ എല്ലാ ദിവസവും സ്‌കൂളിൽ ബൈബിൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിർദ്ദേശം നൽകിയതായി ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25-ാം അനുച്ഛേദം സ്കൂൾ ലംഘിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ഹിന്ദു സംഘടന ആരോപിച്ചു. സുപ്രീം കോടതിയുടെയും കർണാടക വിദ്യാഭ്യാസ നിയമത്തിന്റെയും ശിശു സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ് നടപടിയെന്നും സംഘം കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളുടെ മേൽ ക്രിസ്ത്യൻ മതം അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് ഈ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിനെ സമീപിക്കാനും സ്‌കൂളിന്റെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടാനും സമിതി പദ്ധതിയിടുന്നു.

  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം

സെൻട്രൽ ബെംഗളൂരുവിലെ റിച്ചാർഡ്‌സ് ടൗണിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. വിവരശേഖരണത്തിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ തിങ്കളാഴ്ച സ്‌കൂൾ സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
[masterslider id="10"]

Related posts