സാമ്പത്തിക ഞെരുക്കം; തപാൽ വകുപ്പ് യുലു ഇ-ബൈക്ക് പദ്ധതി ഉപേക്ഷിച്ചു

ബെംഗളൂരു: നഗരത്തിലുടനീളം കത്തുകളും പാഴ്‌സലുകളും എത്തിക്കാൻ പരിസ്ഥിതി സൗഹൃദ യുലു ഇ-ബൈക്കുകൾ ഉപയോഗിക്കാനുള്ള ബെംഗളൂരു തപാൽ വകുപ്പിന്റെ പദ്ധതി ഉപേക്ഷിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ജെപി നഗർ സബ് പോസ്റ്റ് ഓഫീസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച നടപടി സാമ്പത്തികമായി ലാഭകരമാണെന്ന് തെളിഞ്ഞാൽ ബെംഗളൂരുവിലുടനീളം വ്യാപിപ്പിക്കേണ്ടതായിരുന്നു.

ചെലവുകൾ വിശദമായി പരിശോധിച്ചുവെന്നും ഒരു ഡെലിവറി വ്യക്തിക്ക് ഒരു മാസം യുലു വാഹനം ഉപയോഗിക്കുന്നതിനുള്ള തുക 5,500 രൂപയാണെന്നും, സാധാരണ ഇരുചക്രവാഹനങ്ങളിലെ ഇന്ധനച്ചെലവ് 1,500 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഞങ്ങൾക്ക് സാമ്പത്തികമായി ലാഭകരമല്ലന്നും ഒരു മുതിർന്ന തപാൽ ഉദ്യോഗസ്ഥൻ വ്യക്തമാക്കി

  ഗൂഗിൾ മാപ്പ് നോക്കി പാഞ്ഞെത്തിയത് സെക്രട്ടേറിയറ്റിലേക്ക്; 'പൂക്കുറ്റിയായി' കാറോടിച്ച യുവാക്കൾ പിടിയിൽ

മറ്റ് Yulu ഉപയോക്താക്കൾക്ക് ഇത് രണ്ട് മണിക്കൂർ ആവശ്യമായി വന്നേക്കാം, ഞങ്ങളുടെ ഡെലിവറി ജീവനക്കാർക്ക് പ്രതിദിനം ആറ് മുതൽ എട്ട് മണിക്കൂർ വരെയാണ് ആവശ്യമായി വരുന്നത്. ബാറ്ററി റീചാർജിൽ ഈടാക്കുന്ന ചാർജുകൾക്കൊപ്പം ഞങ്ങൾക്ക് ഇത് ചെലവേറിയതാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തപാൽ ഡെലിവറി ജീവനക്കാർക്ക് പ്രതിമാസ ഗതാഗത അലവൻസായി 1,500 രൂപയും ഗ്രാമീൺ ഡാക് സേവകർക്ക് 1,063 രൂപയുമാണ് നൽകുന്നത്.

  പീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ആറ് മാസം മുമ്പ് ബെംഗളൂരു തപാൽ മേഖലയിൽ 15 തപാൽ ഡെലിവറി ജീവനക്കാരുമായി ആരംഭിച്ച ഇ-വാഹനങ്ങൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായി തപാൽ വകുപ്പ് മാറിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us