കർണാടക ലേബർ വെൽഫെയർ ബോർഡിലേക്കുള്ള 2 ലക്ഷത്തിലധികം ‘വ്യാജ’ അംഗത്വ അപേക്ഷകൾ തള്ളി

ബെംഗളൂരു : നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ബോർഡിലേക്കുള്ള രണ്ട് ലക്ഷത്തിലധികം ‘വ്യാജ’ അംഗത്വ അപേക്ഷകൾ തള്ളി. കർണാടക കൺസ്ട്രക്ഷൻ ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് 7,510 കോടി രൂപ ആണ് നിർമാണത്തൊഴിലാളികളുടെ ക്ഷേമത്തിനായി അനുവദിച്ചിരിക്കുന്നത്.

ഈ പ്രവണത സ്ഥാപനത്തിലെ പണം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടിക്രമങ്ങൾ കർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു.

വ്യാജ അംഗത്വത്തിന്റെ ഭീഷണി ഉണ്ടെന്ന് സമ്മതിച്ച തൊഴിൽ മന്ത്രി ശിവറാം ഹെബ്ബാർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ബോർഡിൽ പരിശോധനയ്ക്ക് ശേഷം ക്രമരഹിതമായ 2,90,841 അപേക്ഷകൾ നിരസിച്ചതായി രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കി.

ഏകദേശം 25 ലക്ഷം നിർമ്മാണ തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനായി 7,510 കോടി ആണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രധാനമായും തൊഴിലാളികളെ പണിയെടുക്കുന്നവർ നൽകുന്ന നിർമ്മാണച്ചെലവിന്റെ 1% സെസിൽ നിന്നാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us