സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് വിദ്യാർത്ഥിനിയുടെ വസ്ത്രം അഴിച്ചുമാറ്റി.

ശ്രീരംഗപട്ടണ: ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നുവെന്നാരോപിച്ച് സർക്കാർ സ്‌കൂളിലെ ഹെഡ് മിസ്ട്രസ് (എച്ച്എം) വിദ്യാർത്ഥിനിയുടെ വസ്ത്രം അഴിച്ചുവിട്ടു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിലെ ഗാനംഗോരു ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ ഒരാഴ്ച മുമ്പാണ് സംഭവം.

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടുവന്നിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ട ഹെഡ് മിസ്ട്രസ് കുട്ടിയെ മറ്റൊരു ക്ലാസ് മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടതായും റിപ്പോർട്ടുകളുണ്ട്. ഹെഡ് മിസ്ട്രസ് പെൺകുട്ടിയെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷം വസ്ത്രം അഴിച്ചുമാറ്റി അപമര്യാദയായി പെരുമാറിയതായിട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ആരോപിച്ചത്.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

ഹെഡ്മിസ്ട്രസിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും തഹസിൽദാർ ശ്വേതയ്ക്ക് പരാതി നൽകിയട്ടുണ്ട് . പരാതി ലഭിച്ചതിനെ തുടർന്ന് തഹസിൽദാർ സ്‌കൂളിലെത്തി വിദ്യാർഥിനിയിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുമായി (ബിഇഒ) വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും എച്ച്എംക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാണ്ഡ്യ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് (ഡിഡിപിഐ) പരാതി നൽകിയിട്ടുണ്ടെന്നും തഹസിൽദാർ ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts