ശ്രീനഗറിന് സമീപം പോലീസ് ബസിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 2 പേർ മരിച്ചു, 12 പേർക്ക് പരിക്ക്.

ശ്രീനഗർ:  സെവാനിലെ പോലീസ് ക്യാമ്പിന് സമീപം ഇന്ന് വൈകുന്നേരം രണ്ട് തീവ്രവാദികൾ പോലീസ് ബസ് ആക്രമിച്ചതിനെ തുടർന്ന് ജമ്മു കശ്മീരിലെ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. സെവാൻ മേഖലയിലാണ് സംഭവം. മരണമടഞ്ഞ പോലീസുകാരിൽ ഒരാൾ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും മറ്റൊരാൾ സെക്ഷൻ ഗ്രേഡ് കോൺസ്റ്റബിളുമാണ്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, അതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്ത് ഭീകരർ ബസിനു നേരെ കനത്ത വെടിവയ്പ്പ് നടത്തി. പോലീസ് പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും വിശദാംശങ്ങൾ തേടുകയും ചെയ്തു. കൂടാതെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

കശ്മീരിലെ കുടിയേറ്റ തൊഴിലാളികൾക്കും ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ശേഷം താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. എന്നാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളിൽ എല്ലാ ഭീകരവാദികളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു
[masterslider id="10"]

Related posts