തമിഴ്‌നാട് സെക്രട്ടേറിയറ്റിനും രണ്ട് റെയിൽവേ സ്റ്റേഷനുകൾക്കും ബോംബ് ഭീഷണി

ചെന്നൈ: ബോംബ് ഭീഷണി കത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി സെക്രട്ടേറിയറ്റിലും ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്റ്റേഷനുകളിലും പോലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡും വിശദമായ പരിശോധന നടത്തി.

തുടർന്ന് നടത്തിയ തിരച്ചിലിൽ അത് ഒരു വ്യാജ ബോംബ് ഭീഷണിയാണെന്ന് കണ്ടെത്തുകയായിരുന്നു. അയച്ചയാളുടെ വിശദാംശങ്ങളില്ലാത്ത കത്ത് മധുരാന്തകം റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അഭിസംബോധന ചെയ്തുള്ളതായിരുന്നു. സെക്രട്ടേറിയറ്റ്, ചെന്നൈ എഗ്മോർ, മധുരാന്തകം റെയിൽവേ സ്‌റ്റേഷനുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്.

  ബെംഗളൂരുവിന് നാലാം റിംഗ് റോഡ്; 12 പ്രാന്തപ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐആർആർ പദ്ധതി പുനരുജ്ജീവിപ്പിച്ചു

റെയിൽവേ ഉദ്യോഗസ്ഥർ ലോക്കൽ പോലീസിനെയും സ്‌പെഷ്യൽ ബ്രാഞ്ച് സിഐഡി (എസ്ബി-സിഐഡി) വിഭാഗത്തെയും വിവരമറിയിക്കുകയും ചെയ്തു. അതാത് നഗര-ജില്ലാ യൂണിറ്റുകളിലെയും ബി.ഡി.ഡി.എസ് യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം മൂന്ന് സ്ഥലങ്ങളിലും സമഗ്രമായ തിരച്ചിൽ നടത്തിയ ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മധുരാന്തകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേയ് ഒന്ന് മുതൽ സാധാരണക്കാർക്ക് മറ്റൊരു ഇരുട്ടടി; മദ്യവില അഞ്ചാം തവണയും കൂടും; പുതുക്കിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us