വായ്പ തിരിച്ചടയ്ക്കാൻ കർഷകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം; ബാങ്കുകളോട് സർക്കാർ

ബെംഗളൂരു : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ധനവകുപ്പ് കർഷകരെ കടം തിരിച്ചടയ്ക്കാൻ “പീഡിപ്പിക്കുന്നതും” “സമ്മർദം ചെലുത്തുന്നതും” നിർത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾക്ക് സന്ദേശം അയച്ചു.പ്രത്യക്ഷത്തിൽ, മുൻ കോൺഗ്രസ്-ജെഡി(എസ്) സഖ്യം നടപ്പാക്കിയ 2018ലെ വിള വായ്പ എഴുതിത്തള്ളൽ പദ്ധതി (സിഎൽഡബ്ല്യുഎസ്) പ്രകാരം സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്ന വായ്പകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ കർഷകരെ വേട്ടയാടുകയാണ്.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

“സിഎൽഡബ്ല്യുഎസ് പ്രകാരം അർഹതയുള്ള വിള വായ്പകൾ തിരിച്ചടയ്ക്കാൻ ബാങ്കുകൾ സമ്മർദ്ദം ചെലുത്തുന്നതായി പല കർഷകരും പരാതിപ്പെടുന്നു,”എന്ന് ധനകാര്യ സെക്രട്ടറി മഞ്ജു പ്രസന്നൻ പിള്ള സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിക്ക് അയച്ച കത്തിൽ പറഞ്ഞു.കാർഷിക കടങ്ങൾ തിരിച്ചടയ്ക്കാൻ കർഷകരെ ദ്രോഹിക്കുന്നതായി ബാങ്കുകൾക്കെതിരെ നിരവധി പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിന് (സിഎംഒ) ലഭിച്ചിട്ടുണ്ടെന്ന് പിള്ള പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts