നഗരത്തിൽ കനത്ത മഴ;നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി.

ബെംഗളൂരു: നഗരത്തിൽ കനത്ത മഴയെ തുടന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . ശിവാജിനഗർ, അശോക് നഗർ, ഇന്ദിരാ നഗർ, കോട്ടൺ പേട്ട്, ബിന്നി മിൽ റോഡ്, മിനർവ സർക്കിൾ, ജെസി റോഡ്, ഈജിപുര, ടാറ്റ സിൽക്ക് ഫാം, വിവി പുരം എന്നിവിടങ്ങളിലും വെള്ളക്കെട്ടിൽ മുങ്ങി.

ബൃഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം 103.5 മില്ലിമീറ്റർ മഴ പെയ്ത നാഗരഭാവി, 120.5 മില്ലിമീറ്റർ മഴ പെയ്ത ഹംപി നഗർ, 127.5 മില്ലിമീറ്റർ മഴ ലഭിച്ച ദൊഡ്ഡനെക്കുണ്ടി, 137 മില്ലിമീറ്റർ മഴ ലഭിച്ച വിവി പുരം എന്നിങ്ങനെയാണ് അതിശക്തമായ മഴ ലഭിച്ച ചില പ്രദേശങ്ങൾ.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

നിരവധി ട്വിറ്റർ ഉപയോക്താക്കൾ വെള്ളക്കെട്ടിന്റെ വീഡിയോകൾ സമൂഹമാധ്യമത്തിലൂടെ പങ്കിട്ടിരുന്നു , വെള്ളക്കെട്ടിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നത് മൂലം വാഹനങ്ങളുടെ എഞ്ചിനുകളിൽ വെള്ളം കയറി നിരവധി വാഹനങ്ങൾക്കു കേടുപാടുകളും സംഭവിച്ചു. ബെംഗളൂരുവിൽ കനത്ത മഴ പെയ്യുമ്പോൾ വെള്ളപ്പൊക്കം തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിന് ബിബിഎംപി പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുണ്ട്. 2021 ലെ മൺസൂൺ സീസണിന്റെ തുടക്കത്തിൽ, മഴയെ നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഉറപ്പുനൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
[masterslider id="10"]

Related posts