പള്ളി സർവേയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു: ക്രിസ്ത്യൻ സമുദായത്തെ പീഡിപ്പിക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ പള്ളികളുടെ സർവേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി തിങ്കളാഴ്ച സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. എന്നാൽ, സർക്കാരിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.

കർണാടകയിലെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ന്യൂനപക്ഷങ്ങളുടെ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച കമ്മ്യൂണിക്കേഷനുകൾ/കത്തുകൾ എന്നിവയെ വെല്ലുവിളിച്ച് ഹരജിക്കാർ, “ഉദ്ദേശിക്കപ്പെട്ട സർവേ” കടന്നുകയറ്റം മാത്രമല്ല, സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തെ ഗുരുതരമായി തടസ്സപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഹർജിയിൽ ചൂണ്ടികാണിക്കുന്നു.

  മുഖ്യമന്ത്രി വിഷയം; പരസ്യപ്രതികരണങ്ങള്‍ തളളി കെ സി വേണുഗോപാല്‍

ഈ മാസം ആദ്യം, പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ ക്ഷേമത്തിന്റെയും നിയമനിർമ്മാണ സമിതി “അനധികൃത” പള്ളികൾ തിരിച്ചറിയുന്നതിനും “നിർബന്ധിത മതപരിവർത്തനം” പരിശോധിക്കുന്നതിനും സർവേ ആവശ്യപ്പെട്ടിരുന്നു.

  ന​ഗരത്തിലെ കോഫി ഷോപ്പിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗം: ചോദ്യം ചെയ്ത ജീവനക്കാരെ ആക്രമിച്ച് യുവാക്കൾ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചൂടിന് ആശ്വാസം; കനത്ത വേനൽമഴയിൽ ബെംഗളൂരുവിൽ ആലിപ്പഴ വർഷം
[masterslider id="10"]

Related posts

Click Here to Follow Us