എച്ച്ബിആർ ലേഔട്ടിലെ മോഷണ പരമ്പരയ്ക്ക് പിന്നിലെ പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: എച്ച്ബിആർ ലേഔട്ടിലെ നിരവധി മോഷണങ്ങൾക്ക് പിന്നിലെ  കരങ്ങളെ ഗോവിന്ദപുര പോലീസ് ഒക്ടോബർ 19 ബുധനാഴ്ച അറസ്റ്റ് ചെയ്തു. സുരക്ഷാ ജീവനക്കാരായി ജോലി ചെയ്യുന്ന അഞ്ച് നേപ്പാളി പൗരന്മാരെയും മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.പ്രതിയിൽ നിന്ന് 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.

ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് (ഡിസിപി) പറയുന്നതനുസരിച്ച്, അഞ്ച് പ്രതികൾ നേപ്പാളിൽ നിന്നുള്ളവരും ബെംഗളൂരുവിലുടനീളം സ്വീപ്പിംഗ്, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാർഡായി നിരവധി ജോലികൾ ചെയ്തിരുന്നവരുമാണ്, 8-10 വർഷം മായി ബെംഗളൂരുലെ താമസക്കാരാണ് ഇവർ. പ്രതികൾ വീടുജോലിക്കെന്ന വ്യാജേന വീടുകളിൽ കയറുകയും പരിശോധിക്കുകയും ചിത്രങ്ങൾ പ്രധാന പ്രതികൾക്ക് വാട്സ്ആപ്പ് വഴി അയക്കുകയും ചെയ്തു. ഉടമകൾ എപ്പോൾ വീട് വിട്ടിറങ്ങുമെന്ന് സെക്യൂരിറ്റി ജീവനക്കാർ പ്രധാന പ്രതിയെ അറിയിക്കും. അതിനുശേഷം അപ്പാർട്ട്മെന്റുകളും വീടുകളും കുത്തിത്തുറന്ന് മോഷ്ടിക്കും,”അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഏഴ് മുതൽ എട്ട് മാസം മുമ്പാണ് അറസ്റ്റിലായവർ വീടുകളിൽ മോഷണം തുടങ്ങിയതെന്നും ഡിസിപി പറഞ്ഞു. എച്ച്ബിആർ ലേഔട്ടിലെ മോഷണങ്ങളുടെ എണ്ണം വർദ്ധിച്ചപ്പോൾ, ഈ കേസ് പരിഹരിക്കാൻ പോലീസ് ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചു.പോലീസ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി സാങ്കേതിക വിശകലനം നടത്തിയ ശേഷമാണ് പ്രതികളെ പിടികൂടിയത്.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
[masterslider id="10"]

Related posts