ക്ഷേത്രങ്ങളിൽ അബ്രാഹ്മണ പുരോഹിതരെ നിയമിക്കാൻ കർണാടകയ്ക്ക് പദ്ധതിയില്ല

ബെംഗളൂരു: ക്ഷേത്രങ്ങളിൽ ബ്രാഹ്മണരല്ലാത്തവരെ പുരോഹിതരായി നിയമിക്കാൻ കർണാടക സർക്കാരിന് പദ്ധതിയില്ലെന്ന് മുസ്രായ് കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു.

കർണാടക നിയമസഭയിൽ കോൺഗ്രസ് നേതാവ് ആർ ബി തിമ്മപൂർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇത്. കർണാടകയിൽ മുസ്രായ് വകുപ്പിന് കീഴിൽ 34,000 ക്ഷേത്രങ്ങളുണ്ട്.

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

മുസ്രായ് വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ പട്ടികജാതി-ഗോത്രങ്ങളിൽ നിന്നുള്ള പുരോഹിതരെ നിയമിക്കാൻ കർണാടക സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി പ്രതികരിച്ചു.

കർണാടക ഹിന്ദു മതസ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻ‌ഡോവ്‌മെൻറുകളുടെയും 2002 ലെ സെക്ഷൻ 12 (1) അനുസരിച്ച് പാരമ്പര്യേതര പുരോഹിതരെയും ക്ഷേത്ര ജീവനക്കാരെയും നിയമിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us