മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ കുട്ടി അറസ്റ്റിൽ

ബെംഗളൂരു: മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ 14 കാരനായ മകന്‍ അറസ്റ്റില്‍. യദഗിരി സ്വദേശികളായ ഹനുമന്താര(41), ഹൊന്നമ്മ (34) എന്നിവരാണ് മരിച്ചത്.

നഗരത്തിലെ പീനിയക്കടുത്തുള്ള കരിയോബനഹള്ളിയിൽ
ന്യൂമറോളജി വകുപ്പ്‌ ജില്ല ഓഫിസിലെ ജീവനക്കാരാണ്‌ മരിച്ച ദമ്ബതികൾ. വ്യാഴാഴ്‌ചയാണ് ദമ്ബതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞതിനാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ്‌ മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ഓഫിസിനോട്‌ ചേര്‍ന്ന ഒരു ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബം രാത്രിയില്‍ ഉറങ്ങുന്നത് ഓഫിസിനുള്ളിലുമായിരുന്നു. വലിയ പാറകല്ലുപയോഗിച്ചാണ് കൗമാരക്കാരന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്.

പിതാവിനെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം, എന്നാല്‍ കല്ല് അബദ്ധത്തില്‍ ഉറങ്ങിക്കിടന്ന അമ്മയുടെ ശരീരത്തിലാണ് വീണത്. ശബ്‌ദം കേട്ട് ഉണര്‍ന്ന പിതാവിനെ പിന്നീട് കല്ല് കൊണ്ട് ഇടിച്ച്‌ കൊലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts