കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു

ബെംഗളൂരു: കാമുകിയെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിന് ഒരു മണിക്കൂറിനുള്ളിൽ 25 കോളുകൾ; ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി കൊന്നു.

ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി വീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. ഭാര്യയുടെ മുന്‍ കാമുകനെയാണ് ബൈദരഹള്ളി സ്വദേശിയായ മണികണ്ഠ കൊലപ്പെടുത്തിയത്.

ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മ ഗൗഡ ആണ് കൊല്ലപ്പെട്ടത്. 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

2018ലാണ് ഓട്ടോ ഡ്രൈവറായ തിമ്മ ഗൗഡ മണികണ്ഠയുടെ വീടിനടുത്തേക്ക് താമസത്തിന് എത്തുന്നത്. ആ സമയത്ത് ഇയാള്‍ മണികണ്ഠയുടെ ഭാര്യ രമ്യയുമായി പ്രണയത്തിലായി. ഇത് മണികണ്ഠ അറിഞ്ഞിരുന്നില്ല. വൈകാതെ തന്നെ രമ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് തിമ്മ ഗൗഡയ്‌ക്കൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ രമ്യ തിമ്മ ഗൗഡയെയും ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം നാടുവിട്ടു.

രമ്യ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് പോയി എന്നാണ് തിമ്മ ഗൗഡ വിചാരിച്ചത്. ഒക്ടോബര്‍ 14ന് രാത്രിയില്‍ മദ്യലഹരിയിലായിരുന്ന തിമ്മ ഗൗഡ രമ്യയുടെ ഭര്‍ത്താവ് മണികണ്ഠയെ ഫോണില്‍ വളിച്ച് ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ 25 തവണയാണ് തിമ്മ ഗൗഡ മണികണ്ഠയുടെ ഫോണിലേക്ക് വിളിച്ചത്.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

സഹികെട്ട മണികണ്ഠ തിമ്മ ഗൗഡയോട് സുണ്ടകാട്ട് എന്ന സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിയ തിമ്മ ഗൗഡയെ മണികണ്ഠ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts